ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടാം ഏകദിനം രാജ്‌കോട്ടില്‍ നടക്കുകയാണ്. മത്സരത്തില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ രണ്ട് വിക്കറ്റിന് 100 റണ്‍സെടുത്തിട്ടുണ്ട്. 11 പന്തില്‍ 14 റണ്‍സെടുത്ത വിരാട് കോഹ്ലിയും ഒരു പന്തില്‍ ഒരു റണ്ണെടുത്ത ശ്രേയസ് അയ്യരുമാണ് ക്രീസിലുള്ളത്.
രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ക്രിസ് ക്ലാര്‍ക്കിന്റെ പന്തില്‍ വില്‍ യങ്ങിന് ക്യാച്ച് നല്‍കിയാണ് താരത്തിന്റെ മടക്കം. 38 പന്തില്‍ നാല് ഫോറടക്കം 24 റണ്‍സാണ് മുന്‍ നായകന്റെ സമ്പാദ്യം.
രോഹിത് ശര്‍മ. Photo: Johns/x.com
രണ്ടാം ഏകദിനത്തിലും വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും രോഹിത് ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കി. മറ്റൊന്നുമല്ല, ഏഷ്യയില്‍ 7000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. 162 ഇന്നിങ്‌സില്‍ കളിച്ചാണ് 38കാരന്റെ നേട്ടം.
ഇതോടെ രോഹിത് ഏഷ്യയില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി. കൂടാതെ, ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ ക്രിക്കറ്ററാകാനും ഇന്ത്യന്‍ ഓപ്പണര്‍ക്ക് സാധിച്ചു.
(താരം – ടീം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 281 – 12067
വിരാട് കോഹ്ലി – ഇന്ത്യ – 177 – 9121
സനത് ജയസൂര്യ – ശ്രീലങ്ക -268 – 8448
കുമാര്‍ സംഗക്കാര – ശ്രീലങ്ക – 216 – 8249
മഹേല ജയവര്‍ധനെ – ശ്രീലങ്ക – 235 – 7342
എം.എസ്. ധോണി – ഇന്ത്യ – 186 – 7103
രോഹിത് ശര്‍മ – ഇന്ത്യ – 162 – 7019
രോഹിത്തിന് പുറമെ, നായകന് ശുഭ് മന്‍ ഗില്ലും പുറത്തായി. 53 പന്തില്‍ 56 റണ്‍സുമായാണ് താരത്തിന്റെ മടക്കം. കൈൽ ജാമിസണിനാണ് താരത്തിന്റെ വിക്കറ്റ്.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ
ഡെവോണ്‍ കോണ്‍വേ, ഹെന്റി നിക്കോള്‍സ്, വില്‍ യങ്, ഡാരല്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ ഹേ (വിക്കറ്റ് കീപ്പര്‍), മൈക്കല്‍ ബ്രേസ് വെല്‍ (ക്യാപ്റ്റന്‍), സകരി ഫോള്‍ക്ക്‌സ്, ക്രിസ് ക്ലാര്‍ക്ക്, കൈൽ ജാമിസണ്‍, ജെയ്ഡന്‍ ലെന്നോക്‌സ്
Content Highlight: Ind vs NZ: Rohit Sharma completed 7000 ODI runs in Asia