| Friday, 23rd January 2026, 7:51 pm

ഒന്നും രണ്ടുമല്ല, നാല് തവണ!! കോണ്‍വേയെ വിറപ്പിച്ച് ഹര്‍ഷിത്

ഫസീഹ പി.സി.

ന്യൂസിലാന്‍ഡില്‍ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി – 20 മത്സരം റായ്പൂരില്‍ നടക്കുകയാണ്. നിലവില്‍ ബാറ്റ് ചെയ്യുന്ന കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെടുത്തിട്ടുണ്ട്. 14 പന്തില്‍ 21 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയും ആറ് പന്തില്‍ മൂന്ന് റണ്‍സും ഗ്ലെന്‍ ഫിലിപ്‌സുമാണ് ക്രീസിലുള്ളത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസിനായി ഓപ്പണര്‍ മികച്ച തുടക്കം നല്‍കിയിരുന്നു. ഡെവോണ്‍ കോണ്‍വേയും ടിം ഷീഫെര്‍ട്ടും ചേര്‍ന്ന് 43 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. മികച്ച നിലയില്‍ മുന്നേറിയ സഖ്യം പിരിച്ചത് ഹര്‍ഷിത് റാണയാണ്. താരം തന്റെ ഓവറിലെ രണ്ടാം പന്തില്‍ കോണ്‍വേയെ പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

ഹര്‍ഷിത് റാണ. Photo: Tanuj/x.com

ഒമ്പത് പന്തില്‍ 19 റണ്‍സെടുത്താണ് തിരികെ നടന്നത്. മറ്റൊരു മത്സരത്തിലും ഹര്‍ഷിതിന് മുന്നില്‍ വീണതോടെ ഒരു നാണക്കേടാണ് താരം എഴുതിയത്. ഇത് തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് കോണ്‍വേ ഇന്ത്യന്‍ ബൗളര്‍ക്ക് വിക്കറ്റ് നല്‍കുന്നത്.

ടി – 20 പരമ്പരക്ക് മുന്നോടിയായി നടന്ന ഏകദിന പരമ്പരയിലും കോണ്‍വേ ഹര്‍ഷിത്തിന് മുന്നില്‍ മുട്ടുമടക്കിയിരുന്നു. പരമ്പരയിലെ മൂന്ന് മത്സരത്തിലും ഹര്‍ഷിത്തായിരുന്നു വിക്കറ്റ് വീഴ്ത്തിയത്.

അതേസമയം, മത്സരത്തില്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചത് വരുണ്‍ ചക്രവര്‍ത്തിയാണ്. കിവി ഓപ്പണര്‍ ടിം ഷീഫെര്‍ട്ടിനെയാണ് സ്പിന്നര്‍ മടക്കിയത്. 13 പന്തില്‍ 24 റണ്‍സായിരുന്നു കിവി ബാറ്ററുടെ സമ്പാദ്യം.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍

ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഡെവോണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), മാറ്റ് ഹെന്റി, ഇഷ് സോഥി, ജേക്കബ് ഡഫി, സാക്കറി ഫൗള്‍ക്‌സ്.

Content Highlight: Ind vs NZ: Harshit Rana take wicket of Devon Conway in fourth Match of  New Zealand tour of India

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more