സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെയാണ് വനിതാ ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന വനിത ഏകദിന ലോകകപ്പില്‍ അമ്പയര്‍മാരെ പ്രഖ്യാപിച്ചിരിക്കുകയാണ് ഐ.സി.സി. ഏറ്റവും വലിയ പ്രത്യേക എന്താണെന്നാല്‍ വനിതകളായിരിക്കും മുഴുവന്‍ മത്സരങ്ങളും നിയന്ത്രിക്കുക.

എട്ടു ടീമുകളുള്ള ടൂര്‍ണമെന്റില്‍ നാല് മാച്ച് റഫറിമാരും 14 അമ്പയര്‍മാരും അടങ്ങുന്ന വനിതകള്‍ മാത്രമുള്ള ഒരു സംഘത്തെയാണ് ഐ.സി.സി പ്രഖ്യാപിച്ചത്. 2020ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും കഴിഞ്ഞ വനിതാ ടി-20 ലോകകപ്പിലും വനിത അമ്പയര്‍മാരാണ് മത്സരം നിയന്ത്രിച്ചത്.