മൂന്നുദിവസത്തിനിടെ രണ്ട് റെയ്‌ഡുകൾ ആം ആദ്മി പാർട്ടിയെ ലക്ഷ്യം വെച്ച് നടന്നെന്നും കെജ്‌രിവാൾ തന്റെ എക്‌സിലെ കുറിപ്പിൽ പറഞ്ഞു.
പഞ്ചാബ് വ്യവസായ മന്ത്രി സഞ്ജീവ് അറോറയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്.
ലുധിയാനയിലും മറ്റിടങ്ങളിലും അറോറയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2024 ൽ ആം ആദ്മി നേതാവുമായി ബന്ധപ്പെട്ട കമ്പനികൾ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിവച്ചതായും റെസിഡൻഷ്യൽ പദ്ധതികൾക്കായി വ്യാവസായിക ഭൂമി ദുരുപയോഗം ചെയ്തതായും ഇ.ഡി ആരോപിച്ചു.