| Tuesday, 17th June 2025, 11:28 pm

ആക്രമണ ശൈലിയും പ്രതിരോധ ശൈലിയും അറിയുന്നവനാണ് അവന്‍; സൂപ്പര്‍ താരത്തിന് പിന്തുണയുമായി ഹേമങ് ബദാനി

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കാണ്. ജൂണ്‍ 20ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്ക് വേണ്ടി 18 അംഗ സ്‌ക്വാഡാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയും തെരഞ്ഞെടുത്തു.

ഇപ്പോള്‍ പന്തിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹേമങ് ബദാനി. ഇംഗ്ലണ്ടിനെതിരെ പന്തിന്റെ വൈസ് ക്യാപ്റ്റന്‍സി ബാറ്റിങ്ങിനെ ഒരിക്കലും ബാധിക്കില്ലെന്ന് ബദാനി പറഞ്ഞു. മാത്രമല്ല ക്രിക്കറ്റില്‍ ആക്രമണ ശൈലിയിലും പ്രതിരോധ ശൈലിയിലും ശരിയായ സന്തുലിതപ്പെടുത്തുന്ന താരമാണ് പന്തെന്നും മുന്‍ താരം പറഞ്ഞു.

‘ഇംഗ്ലണ്ടിനെതിരെ പന്തിന്റെ വൈസ് ക്യാപ്റ്റന്‍സി അവന്റെ ബാറ്റിങ്ങിനെ ഒരിക്കലും ബാധിക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ക്രിക്കറ്റില്‍ ആക്രമണ ശൈലിയിലും പ്രതിരോധ ശൈലിയിലും ശരിയായ സന്തുലിതാവസ്ഥ കണ്ടെത്തിയ മികച്ച താരങ്ങളിലൊരാളാണ് പന്തെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ പന്ത് തന്റെ ശൈലിയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കേണ്ട ഒരു കാരണവും ഞാന്‍ കാണുന്നില്ല,’ ഹേമങ് ബദാനി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ഷൊയ്ബ് ബഷീര്‍, ജേക്കബ് ബെത്തല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സി, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടോങ്, ക്രിസ് വോക്‌സ്‌

Content Highlight: Hemang Badani Talking About Rishabh Pant

We use cookies to give you the best possible experience. Learn more