തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണശാലയിൽ സ്ഫോടനം, തൃശൂർ പൂരത്തിനാവശ്യമായ വെടിക്കെട്ട് സാമഗ്രികളുടെ നിർമാണശാലയിലാണ് സ്‌ഫോടനമുണ്ടായത്.
കുട്ടികളുൾപ്പെടെ 40 ഓളം പേർ പടക്ക നിർമാണശാലയിൽ ഉണ്ടായിരുന്നതായാണ് വിലയിരുത്തൽ. മൂന്നുപേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. പലരുടെയും നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.