| Wednesday, 25th February 2026, 7:52 pm

4- 0!! പാകിസ്ഥാനോട് ഒരിക്കല്‍ പോലും പരാജയമറിയാത്ത ഇംഗ്ലീഷ് പട

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. പല്ലെക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം. ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ സെഞ്ച്വറി കരുത്തിലാണ് ടീം ജയിച്ചതും ടൂര്‍ണമെന്റിന്റെ ആദ്യ സെമി ഫൈനലിസ്റ്റുകളായതും.

ഈ വിജയത്തോടെ ഒരു ആധിപത്യം ഒന്നുകൂടി ഊട്ടിഉറപ്പിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചു. ടി – 20 ലോകകപ്പില്‍ പാകിസ്താനിനെതിരെയുള്ള വിജയത്തിന്റെ സ്ട്രീക്കാണ് ത്രീലയണ്‍സ് നിലനിര്‍ത്തിയത്. ഇതുവരെ ടൂര്‍ണമെന്റില്‍ നാല് തവണ പാകിസ്ഥാനും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്.

മത്സരത്തിനിടെ ഇംഗ്ലണ്ട് താരങ്ങൾ. Photo: ESpncricinfo.com

എന്നാല്‍, ഈ മത്സരങ്ങളില്‍ ഇതുവരെ ഇംഗ്ലണ്ട് തോല്‍വിയറിഞ്ഞിട്ടില്ല. 2009ലാണ് ആദ്യമായി ഒരു പാകിസ്ഥാന്‍ – ഇംഗ്ലണ്ട് പോരാട്ടം നടക്കുന്നത്. അന്ന് 48 റണ്‍സിനാണ് ഇംഗ്ലീഷ് പട മെന്‍ ഇന്‍ ഗ്രീനിനെ മുട്ടുകുത്തിച്ചത്.

പിന്നീട് അടുത്ത വര്‍ഷം നടന്ന ടി – 20 ലോകകപ്പിലും ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നു. അന്നും ഇംഗ്ലണ്ട് തന്നെ വിജയികളായി. ആറ് വിക്കറ്റിനായിരുന്നു 2010ലെ ത്രീലയണ്‍സിന്റെ വിജയം.

2022 ടി – 20 ലോകകപ്പ് ഫൈനലിലെ വിജയമാഘോഷിക്കുന്ന ഇംഗ്ലണ്ട് താരങ്ങൾ. Photo: Espncricinfo.com

അതിന് ശേഷം ഒരു ഇംഗ്ലണ്ട് – പാകിസ്ഥാന്‍ മത്സരം ടി – 20 ലോകകപ്പ് വേദിയില്‍ നടക്കാന്‍ 12 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. പക്ഷേ, വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം 2022യില്‍ ഏറ്റുമുട്ടിയപ്പോഴും ഇംഗ്ലണ്ടിന് അടിപതറിയില്ല. അന്ന് അഞ്ച് വിക്കറ്റിനാണ് ഇംഗ്ലീഷ് സംഘം പാകിസ്ഥാന്റെ മുട്ടുകുത്തിച്ചത്.

ഇപ്പോള്‍ ഈ ലോകകപ്പിലും ഇരുവരും നേര്‍ക്കുനേര്‍ വന്നു. എന്നാല്‍, ഇംഗ്ലണ്ടിന്റെ വിജയത്തിന്റെ സ്ട്രീക്ക് അവസാനിപ്പിക്കാന്‍ സല്‍മാന്‍ അലി ആഘയുടെ കീഴിലിറങ്ങിയ പച്ചപ്പടയ്ക്ക് സാധിച്ചില്ല. മറുവശത്തെ ഹാരി ബ്രൂക്കെന്ന നായകന്റെ താണ്ഡവത്തില്‍ ഒരിക്കല്‍ കൂടി പരാജയം ഏറ്റുവാങ്ങാനായിരുന്നു പാക് സംഘത്തിന്റെ വിധി.

Content Highlight: England never lost a match against Pakistan in T20 World Cup

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more