ജഗത് പുരിയിലെ അത്രിയ ക്ഷേത്രത്തിന് മുന്നില്‍ ഷാഹിദ് പ്രാര്‍ത്ഥന നിര്‍വഹിച്ചുവെന്നായിരുന്നു അക്രമികളുടെ ആരോപണം.
എന്നാല്‍ താന്‍ ദിവസങ്ങളായി ക്ഷേത്ര പരിസരത്ത് ജോലി ചെയ്യുന്നുണ്ടെന്നും നിസ്‌കരിച്ച സ്ഥലം ക്ഷേത്രത്തില്‍ നിന്ന് വളരെ ദൂരെയാണെന്നും ഷാഹിദ് പറഞ്ഞു.
വീഡിയോ വൈറലായതോടെ ക്ഷേത്ര മാനേജര്‍ അരവിന്ദ് ശര്‍മയാണ് മുഖ്യപ്രതിയെന്ന് തിരിച്ചറിഞ്ഞു. കൂടാതെ അക്രമികളിലൊരാള്‍ കൊലക്കേസ് പ്രതിയാണെന്നും നിലവില്‍ പരോളിലാണെന്നും ആരോപണങ്ങളുണ്ട്.
തനിക്കെതിരെ കേസെടുത്താലും ക്ഷേത്ര ഭൂമിയില്‍ മറ്റ് മതങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവം അംഗീകരിക്കാനാവില്ലെന്ന് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പര്‍വേസ് ഖുറേഷി പറഞ്ഞു.
‘ ഇത് വളരെയധികം ഗൗരവമമുള്ള കാര്യമാണ്. ഒരാളെ അക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അത് ഭരണകൂടത്തെ അറിയിക്കണമായിരുന്നു,’ അദ്ദേഹം പറഞ്ഞു.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പര്‍വ്വേസ് ഖുറേഷി കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.