കാസർഗോഡ്: 16 കാരിയായ പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവും ഖത്തീബുമടക്കം നാലുപേർക്കെതിരെ കേസെടുത്ത് പൊലീസ്. കാസർഗോഡ് അഴീക്കാലിലാണ് ശൈശവ വിവാഹം നടന്നത്.
പെൺകുട്ടിയുടെ നാട്ടിൽ വച്ച് വിവാഹം നടത്താൻ തീരുമാനിച്ചെങ്കിലും മഹല്ല് കമ്മിറ്റി എതിർത്തതിനെ തുടർന്ന് ഏപ്രിൽ 13 നു അഴീക്കാൽ ജുമാമസ്ജിദിൽ വച്ച് നിക്കാഹ് നടത്തുകയായിരുന്നു.
ആദ്യം വരനെതിരെമാത്രം കേസ് എടുത്തെങ്കിലും കോടതിയുടെ ഇടപെടലിനെ തുടർന്ന് വിവാഹത്തിന് കാർമികത്വം വഹിച്ച ഖത്തീബ്, പള്ളി കമ്മറ്റി സെക്രട്ടറി, വധുവിന്റെ പിതാവ് എന്നിവർക്കെതിരെയും കേസെടുക്കുകയായിരുന്നു.
പ്രദേശത്തെ വാർഡ് മെമ്പർകൂടിയായ മഹല്ല് കമ്മിറ്റി സെക്രട്ടറി പള്ളിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ചതായും പോലീസ് പറഞ്ഞു. അതേസമയം ഖത്തീബിനെ തെറ്റ് ധരിപ്പിച്ചാണ് നിക്കാഹ് നടത്തിയതെന്നും വാദങ്ങൾ ഉയർന്നിട്ടുണ്ട്.
Child marriage: Police register case against four people including Khatib