| Friday, 7th October 2016, 5:00 am

വീടില്ലാത്ത കുടുംബത്തിന് സഹായവുമായി ഡോ. ബോബി ചെമ്മണ്ണൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഏത് സമയവും നിലംപൊത്താവുന്ന തരത്തിലുള്ള ഒരു ഷെഡ്ഡിനുള്ളിലായിരുന്നു സന്ധ്യയും കുഞ്ഞുങ്ങളും താമസിച്ചിരുന്നത്. വനത്തോട് ചേര്‍ന്ന് അഞ്ച് സെന്റ് സ്ഥലത്ത് വന്യമൃഗങ്ങളെ പേടിച്ചാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്.


വയനാട്: വയനാട് പുല്‍പ്പള്ളി കാര്യാമ്പാതയിലെ സന്ധ്യയ്ക്കും രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ക്കും വീടാകുന്നു. ഈ കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസിലാക്കിയ ഡോ. ബോബി ചെമ്മണ്ണൂരാണ് ഇവര്‍ക്ക് സഹായവുമായി മുന്നോട്ട് വന്നിട്ടുള്ളത്.

ഏത് സമയവും നിലംപൊത്താവുന്ന തരത്തിലുള്ള ഒരു ഷെഡ്ഡിനുള്ളിലായിരുന്നു സന്ധ്യയും കുഞ്ഞുങ്ങളും താമസിച്ചിരുന്നത്. വനത്തോട് ചേര്‍ന്ന് അഞ്ച് സെന്റ് സ്ഥലത്ത് വന്യമൃഗങ്ങളെ പേടിച്ചാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്.

ഇവര്‍ക്കായി 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന്റെ പണി തുടങ്ങിക്കഴിഞ്ഞു. വരുന്ന മൂന്നുമാസത്തിനുള്ളില്‍ വീടിന്റെ പണി പൂര്‍ത്തിയാക്കുമെന്ന് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഉടമയും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more