| Tuesday, 18th August 2026, 10:02 am

അയോധ്യ സ്വര്‍ണകൊള്ള; അനില്‍ മിശ്രയ്ക്കും ചമ്പത് റായിക്കും ക്ലീന്‍ ചിറ്റ്: റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്.ഐ.ടി

നിഷാന. വി.വി

ലഖ്‌നൗ: അയോധ്യ ഭണ്ഡാര കൊള്ളയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്.ഐ.ടി. സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ആദ്യ എസ്.ഐ.ടി സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവും ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായിരുന്ന ചമ്പത് റായ് , അനില്‍ മിശ്ര തുടങ്ങിയവര്‍ക്കെതിരെ യാതൊരു പരാമര്‍ശവും റിപ്പോര്‍ട്ടിലില്ല.

കാണിക്ക എണ്ണുന്ന ജീവനക്കാര്‍ക്ക് മാത്രമാണ് കൊള്ളയില്‍ പങ്കുള്ളതെന്ന് കാണിച്ച് അവരെ മാത്രമാണ് റിപ്പോര്‍ട്ടില്‍ഡ പരമാമര്‍ശിച്ചിരിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യര്‍ഥന മാനിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച മൂന്നംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

മുതിര്‍ന്ന ഉദ്യോഗസ്ഥനായ വിജയ് വിശ്വാസ് പന്താണ് സംഘത്തിന് നേതൃത്വം നല്‍കിയത്. എസ്.ഐ.ടി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ക്ഷേത്ര ട്രസ്റ്റിനും കൈമാറിയിട്ടുണ്ട്.

അവിനാശ് ശുക്ല, അനുകല്‍പ് മിശ്ര, മനീഷ് കുമാര്‍ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കര്‍ മിശ്ര, ടിന്നു യാദവ്, സുഭാഷ് ശ്രീവാസ്തവ തുടങ്ങിയവരെയാണ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജൂണ്‍ 13നായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എസ്.ഐ.ടി സംഘം രൂപീകരിച്ചത്. അറസ്റ്റിലായവരില്‍ നിന്ന് 80 ലക്ഷത്തോളം രൂപയും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. എന്നാല്‍ വിഷയത്തില്‍ സുപ്രീം കോടതി നിയോഗിച്ച രണ്ടാം എസ്.ഐ.ടി സംഘം ഇപ്പോഴും അന്വേഷണം തുടരുകയാണ്. ഐ.ജി.പി കിരണ്‍ എ.സിന്റെ നേതൃത്വത്തിലാണ് ഈ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

Content Highlight: Ayodhya gold heist: Anil Mishra and Champat Rai cleared; SIT submits report.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more