ടെഹ്‌റാൻ: ഇറാനിൽ സർക്കാരിനെതിരെ ഉയരുന്ന പ്രതിഷേധത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഇറാന്റെ നേതാവ് ആയത്തുള്ള അലി ഖമേനി. അഹങ്കാരിയായ ട്രംപിനെ പുറത്താക്കണമെന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു.
ട്രംപ് തലകീഴായി പെരുമാറുന്നുവെന്നും സ്വന്തം രാജ്യത്തെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷക്കണക്കിന് പേരുടെ രക്ത സമര്‍പ്പര്‍ണത്തിലൂടെയാണ് ഇസ്‌ലാമിക് റിപ്പബ്ലിക് അധികാരത്തില്‍ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ സർക്കാർ രാജ്യത്ത് ഇന്റർനെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തുകയും അന്താരാഷ്ട്ര ടെലിഫോൺ ബന്ധം വിച്ഛേദിക്കുകയും ചെയ്തതായി എ.പി റിപ്പോർട്ട് ചെയ്തു
രാജ്യത്തെ അക്രമത്തിന് കാരണക്കാരായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ അമേരിക്കയിലെയും ഇസ്രായേലിലെയും തീവ്രവാദ ഏജന്റുമാരെ കുറ്റപ്പെടുത്തിയെന്നും എ.പി റിപ്പോർട്ട് ചെയ്തു.
Content Highlight: Arrogant Donald Trump should be removed: Ayatollah Ali Khamenei