| Sunday, 25th June 2017, 4:58 pm

ശബരിമലയിലെ കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ പ്രതികള്‍ കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സന്നിധാനം: ശബരിമലയിലെ കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ പ്രതികളെന്നു സംശയിക്കുന്നവരെ പിടികൂടി. പമ്പ സ്റ്റാന്‍ഡില്‍ നിന്നുമാണ് സിസി ടിവി ദൃശ്യങ്ങളില്‍ കണ്ട മൂന്നു പേരെ പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണ കൊടിമരം രസം (മെര്‍ക്കുറി) ഉപയോഗിച്ചാണ് കേടുവരുത്തിയതെന്ന് എന്നാണ് പ്രാഥമിക നിഗമനം. കൊടിമരത്തിലെ സ്വര്‍ണ്ണം ദ്രവിച്ച നിലയിലാണ് കണ്ടെത്തിയത്.

ഇന്ന് പുന:പ്രതിഷ്ഠ നടത്തുന്ന പുതിയ കൊടിമരമാണ് കേടു വരുത്തിയത്. കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയിലാണ് മെര്‍ക്കുഴി ഒഴിച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഡി.ജി.പി ടി.പി സെന്‍കുമാറിന് പരാതി നല്‍കിയിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഡി.ജി.പിയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.


Also Read: പശ്ചിമ ബംഗാളില്‍ പശു മോഷ്ടാക്കള്‍ എന്നാരോപിച്ച് മൂന്നുപേരെ തല്ലിക്കൊന്നു


സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. മൂന്ന് പേര്‍ ഡപ്പിയില്‍ കൊണ്ടുവന്ന മെര്‍ക്കുറി ഒഴിക്കുന്നതാണ് ദൃശ്യങ്ങളില്‍ കണ്ടെത്തിയത്. മന:പൂര്‍വ്വം ചെയ്ത ചതിയാണ് ഇതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. കേടുപാടുകള്‍ എളുപ്പം പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

We use cookies to give you the best possible experience. Learn more