2026 ടി – 20 ലോകകപ്പ് സൂപ്പര്‍ 8ല്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 76 റണ്‍സിനാണ് ടീമിന്റെ തോല്‍വി.
മത്സരത്തില്‍ പ്രോട്ടിയാസ് ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 111 റണ്‍സിന് പുറത്താവുകയായിരുന്നു. വലിയ സ്‌കോര്‍ കണ്ടെത്താന്‍ ബാറ്റര്‍മാര്‍ ഒന്നടങ്കം പരാജയപ്പെട്ടതാണ് സൂര്യക്കും സംഘത്തിനും വിനയായത്.
Photo: BCCI/x.com
സൂപ്പര്‍ 8ലെ തോല്‍വിയോടെ ഒരു നാണക്കേടും ഇന്ത്യ തങ്ങളുടെ പേരില്‍ എഴുതി ചേര്‍ത്തു. ടി – 20 ലോകകപ്പിലെ റണ്‍സ് അടിസ്ഥാനത്തിലുള്ള ടീമിന്റെ ഏറ്റവും വലിയ തോല്‍വിയാണ് കഴിഞ്ഞ ദിവസം പ്രോട്ടിയാസിന് എതിരെ കുറിച്ചത്. ഇതുവരെ ഈ ലിസ്റ്റില്‍ ഒന്നമത് 2010ല്‍ ഓസ്ട്രേലിയയോട് ഏറ്റ തോല്‍വിയായിരുന്നു. അതാണ് ഇപ്പോള്‍ തിരുത്തപ്പെട്ടത്.
(റണ്‍സ് – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)
76 – സൗത്ത് ആഫ്രിക്ക – 2026
49 – ഓസ്‌ട്രേലിയ – 2010
47 – ന്യൂസിലാന്‍ഡ് – 2016
14 – വെസ്റ്റ് ഇന്‍ഡീസ് – 2010
12 – സൗത്ത് ആഫ്രിക്ക – 2009
അതേസമയം മത്സരത്തില്‍ ഇന്ത്യക്കായി ശിവം ദുബെ മാത്രമാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്. താരം 37 പന്തില്‍ 42 റണ്‍സ് നേടി. മറ്റാര്‍ക്കും കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചില്ല.
പ്രോട്ടിയാസിനായി മാര്‍കോ യാന്‍സന്‍ നാല് വിക്കറ്റുകളും കേശവ് മഹാരാജ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി. കോര്‍ബിന്‍ ബോഷ് രണ്ടും ഏയ്ഡന്‍ മാര്‍ക്രം ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കക്കായി ഡേവിഡ് മില്ലറും ഡെവാള്‍ഡ് ബ്രെവിസും മികച്ച പ്രകടനം നടത്തി. മില്ലര്‍ 35 പന്തില്‍ 63 റണ്‍സെടുത്തപ്പോള്‍ ബ്രെവിസ് 29 പന്തില്‍ 45 റണ്‍സ് സ്‌കോര്‍ ചെയ്തു. ഒപ്പം 24 പന്തില്‍ 44 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സ് പുറത്താവാതെ നിന്നു.
മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
Content Highlight: The defeat against South Africa is India’s largest in T2o World Cups by runs
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ