| Friday, 3rd September 2010, 3:55 pm

സുഖ്‌­ന ഭു­മി­വി­വാ­ദം: ­ല­ഫ്.ജ­ന­റല്‍ റാത്തി­ന്റെ കോര്‍­ട്ട്­മാര്‍­ഷല്‍ മാ­റ്റിവച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷി­ല്ലോംഗ്: ഇ­ന്ത്യന്‍ ക­ര­സേന­യെ പി­ടി­ച്ചു­ല­ച്ച സുഖ്‌­ന ഭൂ­മി­വി­വാ­ദ­ത്തില്‍ കു­റ്റ­ക്കാ­ര­നെ­ന്നു ക­ണ്ടെത്തി­യ ലെ­ഫ്.ജ­ന­റല്‍ പി കെ റാ­ത്തി­നെ­തി­രാ­യു­ള്ള പ­ട്ടാ­ള­ക്കോ­ടതി (കോര്‍­ട്ട് മാര്‍ഷല്‍) ന­ട­പ­ടി­കള്‍ ര­ണ്ടാ­ഴ്­ച്ച­ത്തേ­ക്കു നീ­ട്ടി­വച്ചു. റാ­ത്തിന്റെ അ­പേ­ക്ഷ­യെ­ത്തു­ടര്‍­ന്നാ­ണ് ന­ട­പ­ടി.

ആ­ഗ­സ്റ്റ് 30 നാ­യി­രു­ന്നു കോര്‍­ട്ട് മാര്‍­ഷല്‍ ന­ട­പ­ടി­കള്‍ ആ­രം­ഭി­ക്കേ­ണ്ടി­യി­രു­ന്നത്. റാത്തിന്റെ അ­പേക്ഷ­യെ തു­ടര്‍­ന്നാ­ണ് ലെ­ഫ്.ജ­നറല്‍ ഐ ജെ സിംഗ് ഈ­മാ­സം 14 ലേ­ക്കു മാ­റ്റി­യത്. സിം­ഗ് അട­ക്കം ലെ­ഫ്.ജ­ന­റല്‍ റാ­ങ്കു­ള്ള മൂ­ന്നു­പേ­രാ­ണ് പട്ടാ­ള­ക്കോ­ട­തി­യില്‍ റാ­ത്തിന്റെ കേ­സ് പ­രി­ഗ­ണി­ക്കു­ന്ന­ത്.

പ­ശ്ചി­മ­ബം­ഗാ­ളി­ലെ സൈ­ന്യ­ത്തി­ന്റെ കൈ­വ­ശ­മു­ള്ള 70 ഏ­ക്കര്‍സ്ഥ­ലം നി­യ­മ­വി­രു­ദ്ധ­മാ­യി സ്വ­കാ­ര്യ­സ്­കൂ­ളി­ന് കൈ­മാ­റി­യെ­ന്നാ­ണ് കേസ്. റാ­ത്ത്, മുന്‍ സൈനി­ക സെ­ക്രട്ട­റി ലെ­ഫ്.ജ­ന­റല്‍ അ­വ്‌­ദേ­ശ് പ്ര­കാശ്, ല­ഫ്.ജ­ന­റല്‍ ര­മേ­ശ് ഹല്‍­ഗാ­ലി, മേ­ജര്‍.ജ­ന­റല്‍ പി കെ സെന്‍ എ­ന്നിവരെ കു­റ്റ­ക്കാ­രാ­യി ക­ണ്ടെ­ത്തി­യി­രുന്നു.

We use cookies to give you the best possible experience. Learn more