കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പുക. പുക ഉയർന്നത് അത്യാഹിത വിഭാഗത്തിലെ യു.പി.എസ് റൂമിലാണ്. സംഭവസ്ഥലത്ത് നിന്നും രോഗികളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ആർക്കും പ്രശ്നങ്ങളൊന്നുമില്ല സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ. രോഗിയുടെ കൂട്ടിരുപ്പുകാരൻ പുക ഉയരുന്നത് കണ്ടത്. ഉടനെ തന്നെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഷോർട് സർക്യൂട്ടാണെന്നാണ് പ്രാഥമിക വിവരം.ഏകദേശം 500 ൽ അധികം രോഗികളായിരുന്നു അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നത്.
ഇവരെയെല്ലാം തൊട്ടടുത്ത ആശുപത്രികളിലേക്കാണ് മാറ്റുന്നത്. സി.ടി സ്‌കാനിന്റെ അടുത്ത് നിന്നാണ് പുക ഉയർന്നതെന്നാണ് റിപ്പോർട്ടുകൾ. താഴത്തെ നിലയിൽ നിന്നാണ് പുക ഉയർന്നത്. സംഭവം അറിഞ്ഞ ഉടനെ തന്നെ പൊലീസും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. രോഗികളെ പൂർണമായും മാറ്റിയിട്ടില്ല. പരമാവധി വേഗത്തിൽ ൽ തെന്നെ രോഗികളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
നിലവില്‍ അത്യാഹിത വിഭാഗത്തിലെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരിക്കുകയാണ്.
അതേസമയം മെഡിക്കല്‍ കോളേജില്‍ നിന്നും പുക ഉയര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി എം. കെ. രാഘവന്‍ എം.പി എത്തിയിട്ടുണ്ട്. എന്താണ് കൃത്യമായി സംഭവിച്ചതെന്ന് സൂപ്രണ്ടിനും പ്രിന്‍സിപ്പാളിനും പറയാന്‍ സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. യു.പി.എസിനുണ്ടായ തകരാറാണെന്നും പ്രശ്‌നമൊന്നുമില്ലെന്നായിരുന്നു സൂപ്രണ്ട് പറഞ്ഞത്. എന്നാല്‍ ഇവിടെ എത്തുമ്പോഴാണ് ഗുരുതരാവസ്ഥ മനസിലായതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘രോഗികളെ മാറ്റുകയാണെന്നും ചിലര്‍ സ്വമേധയാ മാറിയെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. സൂപ്രണ്ടിനും പ്രിന്‍സിപ്പാളിനും എന്താണ് കാരണമെന്ന് പറയാന്‍ കഴിയുന്നില്ല. ഫയര്‍ഫോഴ്‌സും പൊലീസും എത്തിക്കഴിഞ്ഞിട്ടുണ്ട്. ഒന്നിനും കൃത്യമായ കണക്കില്ല. ക്യാഷ്വാലിറ്റിയുണ്ടോയെന്നും കൃത്യമായി പറയാന്‍ പറ്റുന്നില്ല. ആളുകളെ മാറ്റിക്കൊണ്ടിരിക്കുന്നു. കൃത്യമായ ഉത്തരം കിട്ടുന്നില്ല. എന്താണ് സംഭവമെന്ന് പഠിക്കാനാണ് വന്നത്’, എം.പി പറഞ്ഞു.
Content Highlight: Smoke in the emergency department of Kozhikode Medical College; patients evacuated