| Monday, 31st December 2018, 2:55 pm

'ആരാണ് സൊഹ്‌റാബുദ്ദീന്‍ കേസ് അന്വേഷണം ഇല്ലാതാക്കിയത്?' രാഹുല്‍ ഗാന്ധിയോട് അരുണ്‍ ജെയ്റ്റ്‌ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: “സൊഹ്‌റാബുദ്ദീനെ ആരും കൊന്നിട്ടില്ല” എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സൊഹ്‌റാബുദ്ദീന്‍ കേസ് കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്നാണ് ജെയ്റ്റ്‌ലി ആരോപിച്ചത്.

“സൊഹ്‌റാബുദ്ദീന്‍ കേസിന്റെ അന്വേഷണം ആര് കൊന്നു? ” എന്ന് രാഹുല്‍ ചോദിക്കുന്നത് നന്നായിരിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 22 പ്രതികളേയും വെറുതെ വിട്ടുകൊണ്ടുള്ള സി.ബി.ഐ കോടതി ഉത്തരവ് കഴിഞ്ഞയാഴ്ച വന്നിരുന്നു. തെളിവില്ലെന്നു പറഞ്ഞായിരുന്നു കോടതി നടപടി.

ഇതിനു പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധി വിമര്‍ശനവുമായി രംഗത്തുവന്നത്. ” ആരും കൊന്നിട്ടില്ല, ഹരേണ്‍ പാണ്ഡ്യ, തുളസീ റാം പ്രജാപതി, ജസ്റ്റിസ് ലോയ, പ്രകാശ് തോംബ്രേ, ശ്രീകാന്ത് ഖഡല്‍ക്കര്‍, കൗസര്‍ ബി, സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് ഇവരെല്ലാം വെറുതെ മരിച്ചതാണ്.” എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

Also read:ശബരിമലയില്‍ സ്ത്രീകള്‍ വരരുതെന്ന് പറയാന്‍ ഒരു മന്ത്രിക്കും അവകാശമില്ല: കടകംപള്ളിയെ തിരുത്തി പിണറായി

ഇതിനോട് പ്രതികരിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് ജെയ്റ്റ്‌ലി രംഗത്തുവന്നത്. ” സൊഹ്‌റാബുദ്ദീനെ ആരും കൊന്നിട്ടില്ലയെന്ന വിഷയം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉയര്‍ത്തി. “സൊഹ്‌റാബുദ്ദീന്‍ കേസ് അന്വേഷണം ആര് കൊന്നു? എന്ന് ചോദിക്കുന്നതായിരിക്കും കൂടുതല്‍ അനുയോജ്യം. അദ്ദേഹത്തിന് ശരിയായ ഉത്തരം കിട്ടും” എന്നായിരുന്നു ജെയ്റ്റ്‌ലിയുടെ കുറിപ്പ്.

Latest Stories

We use cookies to give you the best possible experience. Learn more