| Monday, 2nd March 2020, 12:16 pm

ആ മോഹം നടക്കില്ല, ബെഹ്‌റയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി; ലാവ്‌ലിന്‍ കേസില്‍ ബെഹ്‌റ പാലമെന്ന് പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷത്തിന്റെ ആ മോഹം നടക്കില്ലെന്നും നിയമസഭയില്‍ പിണറായി വിജയന്‍ പറഞ്ഞു.

പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വില്ലകള്‍ പണിതതില്‍ തെറ്റില്ലെന്നും ഡി.ജി.പിയെ മോശമാക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബെഹ്‌റയോട് മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര സ്‌നേഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൊലീസ് നിരീക്ഷണ പദ്ധതി ഗാലക്‌സോണ്‍ കമ്പനിക്ക് കൈമാറിയതില്‍ തെറ്റില്ലെന്നും സിംസ് കരാര്‍ വ്യവസായ വകുപ്പ് പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഡി.ജി.പിയെ പ്രതിപക്ഷം അവഹേളിക്കുകയാണ്. സഭയില്‍ വെക്കുന്നതിന് മുമ്പ് സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നു. റിപ്പോര്‍ട്ട് ചോര്‍ന്നത് ആരോഗ്യകരമായ കീഴ്‌വഴക്കം അല്ല’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം പൊലീസില്‍ അഴിമതിയുടെ അഴിഞ്ഞാട്ടമെന്ന് കോണ്‍ഗ്രസിലെ പി.ടി തോമസ് ആരോപിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗാലക്‌സോണ്‍ കമ്പനിക്ക് കൂട്ടുനിന്ന ഡി.ജി.പിയെ പുറത്താക്കണമെന്നും ലാവ്‌ലില്‍ കേസില്‍ ദല്‍ഹി രാജധാനിയിലേക്ക് ബെഹ്‌റ പാലത്തിലൂടെയാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നതെന്നും പി.ടി തോമസ് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more