| Thursday, 15th March 2018, 6:43 pm

മോദി സര്‍ക്കാരിന്റെ പതനം തുടങ്ങിയെന്ന് പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്:  ബി.ജെ.പി ഭരണത്തില്‍ നിന്ന് കുതറി മാറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ജനതയുടെ വികാരത്തിന്റെ പ്രതിഫലനമാണ് ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പു ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം കാല്‍ക്കീഴിലാക്കാനുള്ള സംഘപരിവാര്‍ മോഹ പദ്ധതിയുടെ അടിത്തറ ഇളകിയിരിക്കുന്നു എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ബി.ജെ.പി. ഭരണത്തെ നിലനിര്‍ത്തുന്നത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള എം.പിമാരുടെ എണ്ണമാണെന്നും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് മൂന്ന് ലക്ഷത്തിലേറെ ഭൂരിപക്ഷമുണ്ടായിരുന്ന രണ്ടു മണ്ഡലങ്ങളിലാണ് കനത്ത തോല്‍വി നേരിടേണ്ടി വന്നതെന്നും നിരീക്ഷിച്ച് മോദി സര്‍ക്കാരിന്റെ പതനം തുടങ്ങിയെന്ന് പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. അധികാരത്തിന്റെയും സമ്പത്തിന്റെയും വര്‍ഗീയതയുടെയും ആയുധങ്ങള്‍ കൊണ്ട് എക്കാലത്തും ജനവിധി നിര്‍മ്മിച്ചെടുക്കാന്‍ കഴിയില്ല എന്ന് ബി.ജെ.പി.യെ പഠിപ്പിക്കുന്ന ഫലമാണത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read: പ്രതിപക്ഷ ഐക്യനിര ഉയരുന്നു; സര്‍ക്കാരിനെതിരെ ആര് അവിശ്വാസപ്രമേയം കൊണ്ടുവന്നാലും പിന്തുണയ്ക്കുമെന്ന് ടി.ഡി.പി, അഖിലേഷും മായാവതിയുമായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തി


കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലേയും 2014ലെ ലോകസഭാ തെരഞ്ഞെടുപ്പിലേയും കോണ്‍ഗ്രസ് വോട്ടുകളുടെ കണക്കുകളെ സൂചിപ്പിച്ച് “ജീര്‍ണ്ണ രാഷ്ട്രീയവും പാപ്പരായ നയങ്ങളും കൊണ്ട് കൂടുതല്‍ വലിയ നാശത്തിലേക്കു പോകുന്ന കോണ്‍ഗ്രസ്സിന്റെ ദയനീയമായ ചിത്രവും ഈ ഫലങ്ങളില്‍ തെളിഞ്ഞിരിക്കുന്നു”, എന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം-

Latest Stories

We use cookies to give you the best possible experience. Learn more