| Tuesday, 25th November 2025, 12:11 pm

കങ്കാരുപ്പട ഇനി ഡബിള്‍ സ്‌ട്രോങ്; ത്രീലയണ്‍സിനെ ചാരമാക്കാന്‍ അവരെത്തുന്നു!

സ്പോര്‍ട്സ് ഡെസ്‌ക്

ആഷസ് ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു. പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ 205 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഓസ്‌ട്രേലിയ എട്ട് വിക്കറ്റിനായിരുന്നു വിജയിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ഓസീസ് മുന്നിലെത്തിയിരിക്കുകയാണ്.

ഓസീസ് ക്യാപ്റ്റനും സൂപ്പര്‍ പേസറുമായ പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡും ആദ്യ മത്സരത്തില്‍ കളിച്ചില്ലായിരുന്നു. പരിക്ക് മൂലമായിരുന്നു ഇരുവരും ഇംഗ്ലണ്ടിനെതിരെ ആദ്യ മത്സരത്തില്‍ നിന്ന് വിട്ടുനിന്നത്. എന്നാല്‍ പരിക്കില്‍ നിന്ന് വിമുക്തരായി രണ്ടാം ടെസ്റ്റിനുള്ള വമ്പന്‍ തയ്യാറെടുപ്പിലാണ് ഇരുവരും.

ഇതോടെ ഫിറ്റ്‌നസ് സെലഷന് വേണ്ടി സിഡ്‌നിയിലെ നെറ്റ്‌സില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇരുവരും പരിശീലനത്തില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. പിങ്ക് ബോള്‍ ഉപയോഗിച്ച് പരിശീലനം നടത്തുന്ന കമ്മിന്‍സും റെഡ് ബോള്‍ ഉപയോഗിക്കുന്ന ജോഷ് ഹേസല്‍വുഡുമാണ് ചിത്രത്തില്‍. ഫിറ്റ്‌നസ് അപ്രൂവല്‍ ലഭിച്ചാല്‍ സൂപ്പര്‍ പേസര്‍മാര്‍ രണ്ടാം ടെസ്റ്റില്‍ ടീമിനോടൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്.

മിച്ചല്‍ സ്റ്റാര്‍ക്ക്

ഇരു താരങ്ങളും ടീമിലേക്ക് മടങ്ങിയെത്തിയാല്‍ ഇംഗ്ലണ്ടിന് വലിയ തിരിച്ചടി തന്നെയാകും. കമ്മിന്‍സും ഹേസല്‍വുഡും എത്തുന്നതോടെ ഓസീസിന്റെ ബൗളിങ് യൂണിറ്റ് ഇരട്ടി ശക്തി പ്രാപിക്കുമെന്നത് ഉറപ്പാണ്. മാത്രമല്ല നിലവില്‍ ടീമിലുള്ള മിച്ചല്‍ സ്റ്റാര്‍ക്ക് ഫുള്‍ ഫോമിലുള്ളതും കണക്കിലെടുക്കുമ്പോള്‍ ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയാണ് കാത്തിരിക്കുന്നത്.

പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ 205 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഓസ്‌ട്രേലിയ എട്ട് വിക്കറ്റിനായിരുന്നുവിജയിച്ചത്. ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ച്വറി കരുത്തിലാണ് ത്രീലയണ്‍ഡസിനെ ഓസീസ് മറികടന്നത്. മിച്ചല്‍ സ്റ്റാര്‍ക്കാണ് മത്സരത്തിലെ താരം. ആദ്യ ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും നേടിയാണ് സ്റ്റാര്‍ക്ക് അമ്പരപ്പിച്ചത്.

Content Highlight: Pat Cummins and Hazlewood set to return for second Test in Ashes

We use cookies to give you the best possible experience. Learn more