| Tuesday, 11th August 2026, 6:08 pm

ഇക്കാര്യം വീണ്ടും വീണ്ടും പറഞ്ഞ് ഞങ്ങള്‍ തന്നെ മടുത്തു; സൂപ്പര്‍ താരത്തിന് പിന്തുണയുമായി കൈഫ്

ശ്രീരാഗ് പാറക്കല്‍

സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. കുല്‍ദീപിന് ഇനി അവസരം ലഭിക്കേണ്ട സമയമാണെന്നും താരത്തിന് ആത്മവിശ്വാസവും പിന്തുണയും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കുല്‍ദീപ് യാദവിന്റെ കഴിവിന്റെ യഥാര്‍ത്ഥ നിലവാരം നമ്മള്‍ തിരിച്ചറിയേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇത് വളരെ സങ്കടകരമാണ്. ഇക്കാര്യം വീണ്ടും വീണ്ടും പറഞ്ഞ് ഞങ്ങള്‍ തന്നെ മടുത്തു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ അദ്ദേഹം കളിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇനി അദ്ദേഹത്തിന് അവസരം നല്‍കേണ്ട സമയമായെന്ന് ഞാന്‍ കരുതുന്നു. ഇപ്പോള്‍ അശ്വിനും ടീമിലില്ല. കുല്‍ദീപിന് ആവശ്യമായ ആത്മവിശ്വാസവും പിന്തുണയും നല്‍കണം.

ഒരു റിസ്റ്റ് സ്പിന്നര്‍ക്ക് പരിശീലകന്റെയും ക്യാപ്റ്റന്റെയും പിന്തുണ ആവശ്യമാണ്. ഒരു ഫിംഗര്‍ സ്പിന്നറെപ്പോലെ ഓരോ മത്സരത്തിലും ഒരേ സ്ഥിരതയോടെ പന്തെറിയാന്‍ റിസ്റ്റ് സ്പിന്നര്‍ക്ക് കഴിയണമെന്നില്ല. എന്നാല്‍ മികച്ച ദിവസം ലഭിച്ചാല്‍ ഒരു മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാന്‍ കഴിയുന്ന താരമാണ് അദ്ദേഹം. കുല്‍ദീപ് ഒരു മാച്ച് വിന്നറാണ്.

അതുകൊണ്ട് ഇനി അദ്ദേഹത്തിന് ആ പിന്തുണ നല്‍കേണ്ട സമയമാണ്. ഓരോ ഇന്നിങ്സിന്റെയും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വിലയിരുത്തുന്നത് അവസാനിപ്പിക്കണം. കുല്‍ദീപ് യാദവിന്റെ കഴിവിന്റെ യഥാര്‍ത്ഥ നിലവാരം നമ്മള്‍ തിരിച്ചറിയേണ്ട സമയമാണിത്,’ തന്റെ യൂട്യൂബ് ചാനലില്‍ വസീം ജാഫര്‍ പറഞ്ഞു.

ലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പുതിയ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയിന്‍, ആകിബ് നബി, സര്‍ഫറാസ് ഖാന്‍

Content Highlight: Muhammad Kaif Talking About Kuldeep Yadav

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more