| Wednesday, 5th May 2021, 11:20 pm

ബംഗാളില്‍ ബി.ജെ.പി എം.എല്‍.എമാരില്‍ 65 ശതമാനവും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പകുതിയിലധികം ബി.ജെ.പി എം.എല്‍.എമാരും ക്രിമിനല്‍ കേസുകളിലെ പ്രതികളെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ(എ.ഡി.ആര്‍) റിപ്പോര്‍ട്ട് പ്രകാരമുള്ളതാണ് കണ്ടെത്തലുകള്‍. റിപ്പോര്‍ട്ട് പ്രകാരം തൃണമൂല്‍ കോണ്‍ഗ്രസിന്റെ സീറ്റില്‍ ജയിച്ചവരില്‍ മൂന്നിലൊന്ന് എം.എല്‍.എമാരും ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്.

ബി.ജെ.പിയില്‍ നിന്ന് വിജയിച്ച 77 എം.എല്‍.എമാരില്‍ 65 ശതമാനവും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇതില്‍ 51 ശതമാനവും ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നാണ് റിപ്പോര്‍ട്ട്.

എ.ഡി.ആര്‍ പുറത്തുവിട്ട കണക്കനുസരിച്ച് വിജയിച്ച ആകെ 292 എം.എല്‍.എമാരില്‍, 49 ശതമാനവും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. അതില്‍ 39 ശതമാനവും ഗുരുതരമായ ക്രിമിനല്‍ കേസുകളിലും പ്രതികളാണ്.

അതേസമയം, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി മൂന്നാം തവണയും അധികാരത്തിലേറി. മന്ത്രിസഭയിലെ ബാക്കി മന്ത്രിമാര്‍ മെയ് 9ന് സത്യപ്രതിജ്ഞ ചെയ്യും. തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് തൃണമൂല്‍ കോണ്‍ഗ്രസ് കാഴ്ചവെച്ചത്. 292 സീറ്റുകളില്‍ 213 സീറ്റ് തൃണമൂല്‍ നേടി ബി.ജെ.പിക്ക് 77 സീറ്റാണ് ലഭിച്ചത്. ഇടതിനും കോണ്‍ഗ്രസിനും ഒരു സീറ്റും ലഭിച്ചില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 Content Highlights: More than half of the BJP MLAs in Bengal are reported to be accused in criminal cases

Latest Stories

We use cookies to give you the best possible experience. Learn more