| Saturday, 22nd August 2026, 10:42 pm

ഒന്നാമതുള്ള ലിസ്റ്റിലേക്ക് നാലാമനായും ഗ്രാന്‍ഡ് എന്‍ട്രി; ബംഗ്ലാദേശിനായി പാടിയ ചരമഗീതത്തില്‍ റെക്കോഡ്

ആദർശ് എം.കെ.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഫൈഫര്‍ നേട്ടവുമായാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക് തിളങ്ങിയത്. ഗ്രേറ്റ് ബാരിയര്‍ റീഫില്‍ നടക്കുന്ന മത്സരത്തില്‍ ആറ് മെയ്ഡന്‍ അടക്കം പത്ത് ഓവര്‍ പന്തെറിഞ്ഞ് വെറും 122 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളാണ് സ്റ്റാര്‍ക് വീഴ്ത്തിയത്.

മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ സ്റ്റാര്‍ക് വേട്ട ആരംഭിച്ചിരുന്നു. ഷദ്മന്‍ ഇസ്‌ലാമിനെ കാമറൂണ്‍ ഗ്രീനിന്റെ കൈകളിലെത്തിച്ച് ഗോള്‍ഡന്‍ ഡക്കാക്കി മടക്കിയ താരം, തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ തന്‍സിദ് ഹസനെ സില്‍വര്‍ ഡക്കാക്കിയും പുറത്താക്കി.

പിന്നാലെയെത്തിയ ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും സ്റ്റാര്‍ക്കിന് മുമ്പില്‍ അമ്പേ പരാജയപ്പെട്ടു. ഗോള്‍ഡന്‍ ഡക്കാക്കിയാണ് സ്റ്റാര്‍ക് ബംഗ്ലാദേശ് നായകന് പവലിയനിലേക്കുള്ള വഴി കാണിച്ചുകൊടുത്തത്.

ബംഗ്ലാ ഇന്നിങ്‌സിലെ അഞ്ചാം ഓവറിലെ അഞ്ചാം പന്തില്‍ മോമിനുല്‍ ഹഖിനെ പുറത്താക്കിയ സ്റ്റാര്‍ക്, ഏഴാം ഓവറിലെ നാലാം പന്തില്‍ ലിട്ടണ്‍ ദാസിനെയും പൂജ്യത്തിന് മടക്കി അഞ്ച് വിക്കറ്റ് നേട്ടം ആഘോഷമാക്കി. തന്റെ 22ാം പന്തിലായിരുന്നു സ്റ്റാര്‍ക്കിന്റെ ഫൈഫര്‍ നേട്ടം. കരിയറിലെ 19ാം ഫൈഫറാണ് സ്റ്റാര്‍ക് ബംഗ്ലാദേശിനെതിരെ കുറിച്ചത്.

മത്സരത്തില്‍ ഷോരിഫുല്‍ ഇസ്‌ലാമിനെയും പുറത്താക്കി സ്റ്റാര്‍ക് ആറ് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.

ഈ ഫൈഫറിന് പിന്നാലെ ഒരു നേട്ടവും സ്റ്റാര്‍ക്കിനെ തേടിയെത്തിയിരുന്നു. ഏറ്റവും കുറവ് പന്തുകളില്‍ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയാണ് ഇടംകയ്യന്‍ പേസര്‍ കരുത്ത് കാട്ടിയത്. ഈ നേട്ടത്തില്‍ ഒന്നാമനും സ്റ്റാര്‍ക് തന്നെയാണ്.

കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു സ്റ്റാര്‍ക്കിന്റെ നേട്ടം. കിങ്സ്റ്റണില്‍ നടന്ന മത്സരത്തില്‍ കേവലം 15 പന്തുകളിലാണ് സ്റ്റാര്‍ക് ഫൈഫര്‍ പൂര്‍ത്തിയാക്കിയത്.

വിന്‍ഡീസിന്റെ രണ്ടാം ഇന്നിങ്‌സിലായിരുന്നു സ്റ്റാര്‍ക്കിന്റെ പ്രകടനം. ആതിഥേയര്‍ വെറും 27 റണ്‍സിന് പുറത്തായപ്പോള്‍ ഒമ്പത് റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

ടെസ്റ്റിലെ ഏറ്റവും വേഗമേറിയ ഫൈഫര്‍ (എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍)

(താരം – ടീം- എതിരാളികള്‍ – ഫൈഫര്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്ന പന്തുകള്‍ എന്നീ ക്രമത്തില്‍)

മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – വെസ്റ്റ് ഇന്‍ഡീസ് – 19

എറീന്‍ തൊഷാക് – ഓസ്ട്രലിയ – ഇന്ത്യ – 19

സ്റ്റുവര്‍ട്ട് ബ്രോഡ് – ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ – 19

സ്‌കോട്ട് ബോളണ്ട് – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 19

ഷെയ്ന്‍ വാട്‌സണ്‍ – ഓസ്‌ട്രേലിയ – സൗത്ത് ആഫ്രിക്ക – 21

മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – ബംഗ്ലാദേശ് – 22

ബംഗ്ലാ നിരയിലെ ആറ് വിക്കറ്റുകള്‍ സ്റ്റാര്‍ക് സ്വന്തമാക്കിയപ്പോള്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റും ജോഷ് ഹെയ്‌സല്‍വുഡ് ശേഷിച്ച വിക്കറ്റും പിഴുതെറിഞ്ഞു.

Content Highlight: Mitchell Starc  once again enters to the list of fastest bowlers to score a wicket in Test cricket.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more