| Sunday, 12th July 2026, 7:55 am

സഞ്ജുവടക്കമുള്ള ഏഴ് വമ്പൻമാരെ ഒരുമിച്ച് വെട്ടി; ചരിത്രമെഴുതി ബട്ലർ

സുദേവ് എ

ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി-20 പരമ്പരയിൽ സമ്പൂർണമായി ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയെ 56 റൺസിന് വീഴ്ത്തി ഇംഗ്ലണ്ട് 4-0ത്തിനാണ് പരമ്പര കൈപ്പിടിയിലാക്കിയത്. ആദ്യം മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 257 റൺസിന്റെ കൂറ്റൻ ടോട്ടലാണ് ഇന്ത്യക്കെതിരെ അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസിൽ അവസാനിക്കുകയായിരുന്നു.

സെഞ്ച്വറി നേടിയ ജോസ് ബട്ലറുടെയും ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെയും വെടിക്കെട്ട് ഇന്നിങ്സുകളുടെ കരുത്തിലാണ് ഇംഗ്ലണ്ട് വലിയ വിജയലക്ഷ്യം ഉയർത്തിയത്. 64 പന്തുകളിൽ നിന്നും 12 ഫോറുകളും എട്ട് സിക്സുകളും അടക്കം 131 റൺസാണ് ബട്ലർ നേടിയത്. ഇന്റർനാഷണൽ ടി-20യിൽ രണ്ടാം സെഞ്ച്വറി നേടിയ ബട്ലർ ടി-20യിലെ തന്റെ ഒമ്പതാം സെഞ്ച്വറിയുമായിരുന്നു ഇന്ത്യക്കെതിരെ നേടിയത്.

ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു ചരിത്രനേട്ടവും ബട്ലർ സ്വന്തമാക്കിയിരിക്കുകയാണ്. ടി-20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന നാലാമത്തെ താരമായിരിക്കുകയാണ് ബട്ലർ. ഈ നേട്ടത്തിൽ നാല് താരങ്ങൾക്കൊപ്പമാണ് സഞ്ജു റെക്കോഡ് പങ്കിടുന്നത്. മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ള ഏഴ് സൂപ്പർ താരങ്ങളെ മറികടന്നാണ് ഫാഫ് ഈ നേട്ടത്തിൽ മുന്നേറിയത്.

ടി-20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയവർ
(താരം, സെഞ്ച്വറികളുടെ എണ്ണം)

ക്രിസ് ഗെയ്ൽ (വെസ്റ്റ് ഇൻഡീസ്) – 22 – 455

ബാബർ അസം (പാകിസ്ഥാൻ) – 13 – 346

വിരാട് കോഹ്‌ലി (ഇന്ത്യ) – 10 – 413

ഡേവിഡ് വാർണർ (ഓസ്‌ട്രേലിയ) – 10 – 438

ഫാഫ് ഡു പ്ലെസി (സൗത്ത് ആഫ്രിക്ക) – 9 – 408

ക്വിന്റൺ ഡി കോക്ക് (സൗത്ത് ആഫ്രിക്ക) – 9 – 428

സഹിബ്‌സാദ ഫർഹാൻ (പാകിസ്ഥാൻ) – 9

റീലി റൂസോ (സൗത്ത് ആഫ്രിക്ക) – 9

അഭിഷേക് ശർമ (ഇന്ത്യ) – 9

ജോസ് ബട്‌ലർ (ഇംഗ്ലണ്ട്) – 9

സഞ്ജു സാംസൺ (ഇന്ത്യ) – 8

മൈക്കിൾ കിങ്ങെർ (ഓസ്‌ട്രേലിയ) – 8

ആരോൺ ഫിഞ്ച് (ഓസ്‌ട്രേലിയ) – 8

രോഹിത് ശർമ (ഇന്ത്യ) – 8

ഗ്ലെൻ മാക്‌സ്‌വെൽ (ഓസ്‌ട്രേലിയ) – 8

കെ.എൽ. രാഹുൽ (ഇന്ത്യ) – 8

ക്രിസ് ലിൻ – (ഓസ്ട്രേലിയ) – 8

അതേസമയം മത്സരത്തിൽ ബട്ലറിന് പുറമെ ക്യാപ്റ്റൻ ബ്രൂക് 45 പന്തിൽ പുറത്താവാതെ 95 റൺസ് നേടിയും തിളങ്ങി. നാല് ഫോറുകളും എട്ട് സിക്സുകളുമാണ് ഇംഗ്ലീഷ് ക്യാപ്റ്റന്റെ ബാറ്റിൽ നിന്നും പിറന്നത്.

ഇംഗ്ലണ്ട് ബൗളിങ്ങിൽ സാം കറൻ മൂന്ന് വിക്കറ്റും ആദിൽ റഷീദ് രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ലിയാം ഡാവ്സൺ, ജോഫ്ര ആർച്ചർ, ജോഷ് ടംങ് എന്നിവർ ഓരോ വിക്കറ്റും നേടി.

ഇന്ത്യക്ക് വേണ്ടി ഇഷാൻ കിഷൻ, തിലക് വർമ എന്നിവർ അർധ സെഞ്ച്വറി നേടി പൊരുതി നിന്നു. 35 പന്തിൽ ഏഴ് ഫോറുകളും രണ്ട് സിക്സും അടക്കം 56 റൺസാണ് ഇഷാൻ നേടിയത്. തിലക് വർമ 25 പന്തിൽ 53 റൺസും സ്വന്തമാക്കി. മൂന്ന് ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.

ഇന്ത്യയ്ക്കായി ശിവം ദുബെ രണ്ട് വിക്കറ്റും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും കൈപ്പിടിയിലാക്കി.

Content Highlight: Jos Butler set a huge century record in T20 cricket

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more