| Thursday, 28th July 2011, 5:17 pm

ഇന്ത്യ; വിഷാദ രോഗികളുടെ നാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: വിഷാദരോഗികളുടെ എണ്ണത്തില്‍ ലോകരാജ്യങ്ങളില്‍ ഒന്നാംസ്ഥാനം ഇന്ത്യയ്ക്ക്. ഇന്ത്യയിലെ 36% ആളുകളും വിഷാദരോഗലക്ഷണം കാണിക്കുന്നതായി ലോകാരോഗ്യ സംഘനയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമായി. മേജര്‍ ഡിപ്രസീവ് എപ്പിസോഡ് എന്ന വിഭാഗത്തില്‍ പെടുത്താവുന്ന നൈരാശ്യലക്ഷണങ്ങളുള്ളവരെ കുറിച്ചാണ് പഠനറിപ്പോര്‍ട്ട്.

നെതര്‍ലാന്റ്, ഫ്രാന്‍സ്, യു.എസ് തുടങ്ങിയ സമ്പന്നരാജ്യങ്ങളിലെ ആളുകള്‍ ദരിദ്രരാജ്യങ്ങളിലെ ആളുകളേക്കാള്‍ വിഷാദമുള്ളവരാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയ്ക്ക് തൊട്ടുപിറകിലുള്ളത് നെതര്‍ലാന്റാണ്. ഈ രോഗമുള്ള 33.6% ആളുകളാണ് നെതര്‍ലാന്റിലുള്ളത്. ലോകത്താകമാനെ 12 കോടി വിഷാദരോഗികളുണ്ടെന്നും പഠനത്തില്‍ നിന്നും വ്യക്തമായി.

ഇന്ത്യയില്‍ വിഷാദരോഗം ബാധിക്കുന്ന ഏകദേശപ്രായം 31വയസ് 9മാസവുമാണ്. പതിനെട്ട് രാജ്യങ്ങളിലെ 89,000 ആളുകളെ നേരില്‍ കണ്ടാണ് ഈ പഠനം നടത്തിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ മുതല്‍ മാനസിക പ്രശ്‌നങ്ങള്‍ വരെ വിഷാദ രോഗത്തിന് കാരണമാകുന്നു. പുരുഷന്‍മാരേക്കാള്‍ വിഷാദരോഗം പിടികൂടുന്നത് സ്ത്രീകളെയാണ്. ബന്ധങ്ങളിലെ വിള്ളലോ ഭര്‍തൃവീയോഗമോ ആണ് സ്ത്രീകളെ വിഷാദരോഗികളാക്കുന്നത്.

We use cookies to give you the best possible experience. Learn more