| Saturday, 4th October 2025, 11:31 am

കരിയറിലെ ആദ്യ സെഞ്ച്വറിയില്‍ ഇന്ത്യയുടെ 112ാമന്‍; മൊട്ടേരയില്‍ കരിയര്‍ തിരുത്തി ധ്രുവ് ജുറെല്‍

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തങ്ങളുടെ ആധിപത്യം തുടരുകയാണ്. ആദ്യ ഇന്നിങ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെ 162ല്‍ എറിഞ്ഞിട്ട ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സ് നേടി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ധ്രുവ് ജുറെല്‍, രവീന്ദ്ര ജഡേജ, കെ.എല്‍. രാഹുല്‍ എന്നിവരുടെ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. ജുറെല്‍ 210 പന്ത് നേരിട്ട് 125 റണ്‍സ് നേടിയപ്പോള്‍ ജഡേജ 176 പന്തില്‍ 104 റണ്‍സുമായി പുറത്താകാതെ നിന്നു. 197 പന്തില്‍ നൂറ് റണ്‍സടിച്ചാണ് കെ.എല്‍. രാഹുല്‍ മടങ്ങിയത്.

അന്താരാഷ്ട്ര തലത്തില്‍ ജുറെലിന്റെ ആദ്യ സെഞ്ച്വറിയാണിത്. ടെസ്റ്റില്‍ തന്റെ ആറാം മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടാനും ജുറെലിന് സാധിച്ചു.

ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റിലും താരം ഇടം കണ്ടെത്തി. ഇന്ത്യയ്ക്കായി അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന 112ാം താരമാണ് ജുറെല്‍.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയ താരങ്ങള്‍ (ടെസ്റ്റ്, ഏകദിനം, ടി-20)

  1. ലാലാ അമര്‍നാഥ്
  2. സയ്യിദ് മുഷ്താഖ് അലി
  3. വിജയ് മെര്‍ച്ചന്റ്
  4. വിനു മന്‍കാദ്
  5. വിജയ് ഹസാരെ
  6. ദത്തു ഫഡ്കര്‍
  7. ഹേമു അധികാരി
  8. റുസി മോദി
  9. പങ്കജ് റോയ്
  10. പോളി ഉമ്രിഗര്‍
  11. വിജയ് മഞ്ജരേക്കര്‍
  12. ദീപക് ശോധന്‍
  13. മാധവ് ആപ്തെ
  14. എ.ജി. കൃപാല്‍ സിങ്
  15. ഗുലാബ്‌റായ് രാംചന്ദ്
  16. ചന്ദു ബോര്‍ഡെ
  17. അബ്ബാസ് അലി ബായ്ഗ്
  18. നരിമാന്‍ കോണ്‍ട്രാക്ടര്‍
  19. എം.എല്‍. ജയസിംഹ
  20. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി
  21. സലിം ദുറാനി
  22. ബി.കെ. കുന്ദേരന്‍
  23. ഹനുമന്ത് സിങ്
  24. ബാപ്പു നാഡ്കര്‍ണി
  25. ദിലീപ് സര്‍ദേശായി
  26. ഫാറൂഖ് എന്‍ജിനീയര്‍
  27. അജിത് വഡേക്കര്‍
  28. ഗുണ്ടപ്പ വിശ്വനാഥ്
  29. സുനില്‍ ഗവാസ്‌കര്‍
  30. ഏക്‌നാഥ് സോള്‍ക്കര്‍
  31. സുരീന്ദര്‍ അമര്‍നാഥ്
  32. ബ്രിജേഷ് പട്ടേല്‍
  33. മൊഹീന്ദര്‍ അമര്‍നാഥ്
  34. ദിലീപ് വെങ്‌സര്‍ക്കാര്‍
  35. കപില്‍ ദേവ്
  36. അന്‍ഷുമാന്‍ ഗെയ്ക്വാദ്
  37. യശ്പാല്‍ ശര്‍മ
  38. സയ്യിദ് കിര്‍മാണി
  39. സന്ദീപ് പാട്ടീല്‍
  40. രവി ശാസ്ത്രി
  41. മുഹമ്മദ് അസ്ഹറുദ്ദീന്‍
  42. ക്രിസ് ശ്രീകാന്ത്
  43. രാമന്‍ ലാംബ
  44. മനോജ് പ്രഭാകര്‍
  45. നവജ്യോത് സിങ് സിദ്ധു
  46. സഞ്ജയ് മഞ്ജരേക്കര്‍
  47. ചേതന്‍ ശര്‍മ
  48. സച്ചിന്‍ ടെണ്ടുല്‍ക്കര്‍
  49. പ്രവീണ്‍ ആമ്രെ
  50. വൂര്‍ക്കേരി രാമന്‍
  51. വിനോദ് കാംബ്ലി
  52. അജയ് ജഡേജ
  53. സൗരവ് ഗാംഗുലി
  54. നയന്‍ മോംഗിയ
  55. രാഹുല്‍ ദ്രാവിഡ്
  56. റോബിന്‍ സിങ്
  57. എസ്. രമേഷ്
  58. വി.വി.എസ് ലക്ഷ്മണന്‍
  59. ശിവസുന്ദര്‍ ദാസ്
  60. ഹേമാംഗ് ബദാനി
  61. വീരേന്ദര്‍ സെവാഗ്
  62. ദീപ് ദാസ് ഗുപ്ത
  63. സഞ്ജയ് ബംഗാര്‍
  64. ദിനേശ് മോംഗിയ
  65. അജയ് രത്ര
  66. അജിത് അഗാര്‍ക്കര്‍
  67. മുഹമ്മദ് കൈഫ്
  68. യുവരാജ് സിങ്
  69. ഗൗതം ഗംഭീര്‍
  70. എം.എസ്. ധോണി
  71. വസീം ജാഫര്‍
  72. ദിനേശ് കാര്‍ത്തിക്
  73. അനില്‍ കുംബ്ലെ
  74. ഇര്‍ഫാന്‍ പത്താന്‍
  75. സുരേഷ് റെയ്ന
  76. വിരാട് കോഹ്‌ലി
  77. രോഹിത് ശര്‍മ
  78. മുരളി വിജയ്
  79. ഹര്‍ഭജന്‍ സിങ്
  80. യൂസഫ് പത്താന്‍
  81. ആര്‍. അശ്വിന്‍
  82. മനോജ് തിവാരി
  83. ചേതേശ്വര്‍ പൂജാര
  84. ശിഖര്‍ ധവാന്‍
  85. അജിന്‍ക്യ രഹാനെ
  86. അമ്പാട്ടി റായിഡു
  87. കെ.എല്‍. രാഹുല്‍
  88. കേദാര്‍ ജാദവ്
  89. മനീഷ് പാണ്ഡേ
  90. വൃദ്ധിമാന്‍ സാഹ
  91. ജയന്ത് യാദവ്
  92. കരുണ്‍ നായര്‍
  93. ഹര്‍ദിക് പാണ്ഡ്യ
  94. റിഷബ് പന്ത്
  95. പൃഥ്വി ഷാ
  96. രവീന്ദ്ര ജഡേജ
  97. ഹനുമ വിഹാരി
  98. മായങ്ക് അഗര്‍വാള്‍
  99. ശ്രേയസ് അയ്യര്‍
  100. ദീപക് ഹൂഡ
  101. സൂര്യകുമാര്‍ യാദവ്
  102. ശുഭ്മന്‍ ഗില്‍
  103. ഇഷാന്‍ കിഷന്‍
  104. യശസ്വി ജെയ്സ്വാള്‍
  105. ഋതുരാജ് ഗെയ്ക്വാദ്
  106. സഞ്ജു സാംസണ്‍
  107. അഭിഷേക് ശര്‍മ
  108. സര്‍ഫറാസ് ഖാന്‍
  109. തിലക് വര്‍മ
  110. നിതീഷ് കുമാര്‍ റെഡ്ഡി
  111. വാഷിങ്ടണ്‍ സുന്ദര്‍
  112. ധ്രുവ് ജുറെല്‍*

അതേസമയം, ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസ് വീണ്ടും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. നിലവില്‍ 21 ഓവര്‍ പിന്നിടുമ്പോള്‍ 46 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ് വിന്‍ഡീസ് ബാറ്റിങ് തുടരുന്നത്.

തഗനരെയ്ന്‍ ചന്ദര്‍പോള്‍ (23 പന്തില്‍ എട്ട്), ജോണ്‍ കാംബെല്‍ (32 പന്തില്‍ 14), ബ്രാന്‍ഡന്‍ കങ് (18 പന്തില്‍ അഞ്ച്), ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചെയ്‌സ് (നാല് പന്തില്‍ ഒന്ന്), ഷായ് ഹോപ്പ് (14 പന്തില്‍ ഒന്ന്) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് ഇതിനോടകം നഷ്ടപ്പെട്ടത്.

രവീന്ദ്ര ജഡേജയാണ് രണ്ടാം ഇന്നിങ്‌സിലെ വിന്‍ഡീസ് വേട്ടയ്ക്ക് നേതൃത്വം നല്‍കുന്നത്. താരം ഇതിനോടകം മൂന്ന് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കിയിട്ടുണ്ട്.

35 പന്തില്‍ 17 റണ്‍സുമായി അലിക് അത്തനാസും ഷായ് ഹോപ്പിന് പിന്നാലെ കളത്തിലിറങ്ങിയ ജസ്റ്റിന്‍ ഗ്രീവ്‌സുമാണ് ക്രീസില്‍.

Content Highlight: IND vs WI: Dhruv Jurel becomes 112th player to Score international century for India

We use cookies to give you the best possible experience. Learn more