ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വണ്‍ ഓഫ് ടെസ്റ്റ് മുല്ലാന്‍പ്പൂരില്‍ നടക്കുകയാണ്. നിലവില്‍ അഫ്ഗാനിസ്ഥാന്‍ 15 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 53 റണ്‍സെടുത്തിട്ടുണ്ട്. റഹ്‌മത്തുള്ള ഗുര്‍ബാസ് ( 31 പന്തില്‍ 11), റഹ്‌മത്ത് ഷാ (18 പന്തില്‍ എട്ട്) എന്നിവരാണ് ക്രീസിലുള്ളത്.
അബ്ദുല്‍ മാലിക് (18 പന്തില്‍ 16), സെദിഖുള്ള അടല്‍ (27 പന്തില്‍ 17) എന്നിവര്‍ പുറത്തായിട്ടുണ്ട്. മാനവ് സുതറും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
Photo: BCCI/x.com
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 564 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു. ഇന്നിങ്‌സില്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്ത് അര്‍ധ സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. താരം 121 പന്തുകള്‍ നേരിട്ട് 81 റണ്‍സായിരുന്നു താരത്തിന്റെ. മൂന്ന് സിക്‌സറുകളും ആറ് ഫോറുകളുമാണ് വിക്കറ്റ് കീപ്പര്‍ സ്‌കോറുടെ ഇന്നിങ്സ്.
മികച്ച പ്രകടനവുമായി മുന്നോട്ട് കുതിക്കവേ അര്‍ഹിച്ച സെഞ്ച്വറിക്കരികില്‍ പന്ത് വീഴുകയായിരുന്നു. ഇതോടെ താരം ഒരു നിര്‍ഭാഗ്യത്തിന്റെ റെക്കോഡില്‍ എം.എസ് ധോണിക്കൊപ്പമെത്തി. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ 80കളിലും 90കളിലും പുറത്താകുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന അനാവശ്യ നേട്ടമാണ് കുറിച്ചത്. ഇരുവരും എട്ട് തവണയാണ് ഇങ്ങനെ പുറത്തായത്.
ശുഭ്മന്‍ ഗിൽ. Photo: BCCI/x.com
ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും കെ.എല്‍. രാഹുലും സെഞ്ച്വറിയടിച്ച് തിളങ്ങി. ഗില്‍ 177 പന്തില്‍ 126 റണ്‍സും രാഹുല്‍ 165 പന്തില്‍ 100 റണ്‍സുമാണ് നേടി. ഇവര്‍ക്കൊപ്പം 104 പന്തില്‍ 81 റണ്‍സെടുത്ത സായ് സുദര്‍ശനും 68 പന്തില്‍ 52 റണ്‍സും സംഭാവന ചെയ്തു.
മാനവ് സുതര്‍ (41 പന്തില്‍ 28), മുഹമ്മദ് സിറാജ് (12 പന്തില്‍ 22) യശസ്വി ജെയ്സ്വാള്‍ (32 പന്തില്‍ 24), ധ്രുവ് ജുറെല്‍ (20 പന്തില്‍ 19) എന്നിവരും റണ്‍സ് കണ്ടെത്തി. അഫ്ഗാന്‍ നിരയില്‍ മുഹമ്മദ് സലിം ആറ് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ഹസ്മത്തുള്ള ഷാഹിദിയും സിയാവുര്‍ റഹ്‌മാനും ഓരോ വിക്കറ്റുകള്‍ വീതവും നേടി.
Content Highlight: Ind vs Afg: Rishabh Pant equals MS Dhoni’s record for the most dismissals by an Indian wicketkeeper in the 80s and 90s in Test cricket