| Wednesday, 25th April 2018, 2:51 pm

ബലാത്സംഗകേസ്: ആസാറാം ബാപ്പുവിന് ജീവപര്യന്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിവാദ ആള്‍ദൈവം അസാറാം ബാപ്പുവിന് ജീവപര്യന്തം തടവ്. ബാപ്പുവിന്റെ സഹായികളായ രണ്ട് പേര്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷയും ലഭിച്ചു. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി പ്രത്യേക കോടതി സജ്ജീകരിച്ചാണ് ജഡ്ജി വിധി പ്രഖ്യാപിച്ചത്.

ഉത്തര്‍പ്രദേശിലെ സഹാറന്‍പുരില്‍ നിന്നുള്ള പതിനാറുകാരിയെ ജോധ്പുരിനു സമീപമുള്ള ആശ്രമത്തില്‍ എത്തിച്ചു പീഡിപ്പിച്ചതായാണ് എഴുപത്തേഴുകാരനായ അസാറാമിനെതിരായ കേസ്.


Read | മമതാ ബാനര്‍ജി ശൂര്‍പ്പണഖ; മൂക്കരിയാനും കൊല്ലാനുമായി ഭൂമിയില്‍ അവതരിച്ച ലക്ഷ്മണനാണ് മോദിയും അമിത് ഷായും ; ബി.ജെ.പി എം.എല്‍.എ


2013 ഓഗസ്റ്റിലുണ്ടായ സംഭവത്തിലെ സാക്ഷികളില്‍ ഒന്‍പതു പേര്‍ ആക്രമിക്കപ്പെടുകയും മൂന്നുപേര്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരേ പോലും വധഭീഷണി ഉയര്‍ന്നിരുന്നു. ഗുജറാത്തിലെ സൂറത്തില്‍ സഹോദരിമാരായ രണ്ടു കുട്ടികളെ പീഡിപ്പിച്ചതിനും അസാറാമിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ കേസുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more