| Thursday, 29th May 2025, 1:55 pm

ശ്രേയസിനെ ടെസ്റ്റ് ടീമില്‍ നിന്ന് എന്തിന് ഒഴിവാക്കി? മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയുമായി ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് അടുത്തിടെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയും തെരഞ്ഞെടുത്തു.

രോഹിത് ശര്‍മയുടേയും വിരാട് കോഹ്‌ലിയുടേയും അപ്രതീക്ഷിത വിരമിക്കലിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ജൂണ്‍ 20ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്ക് വേണ്ടി 18 അംഗ സ്‌ക്വാഡാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.

എന്നാല്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ശ്രേയസ് അയ്യരെ ഒഴിവാക്കിക്കൊണ്ടായിരുന്നു ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പല സീനിയര്‍ താരങ്ങളും സംസാരിച്ചിരുന്നു. മാത്രമല്ല ശ്രേയസ് അയ്യരെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങളോ രൂക്ഷമായ രീതിയിലാണ് മുന്‍ താരം മറുപടി പറഞ്ഞത്. ചോദ്യങ്ങള്‍ക്ക് ഉത്തരമായി ‘ഞാന്‍ ഒരു സെലക്ടര്‍ അല്ല’ എന്നാണ് ഗംഭീര്‍ പറഞ്ഞത്.

നേരത്തെ സ്‌ക്വാഡ് പ്രഖ്യാപനത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ താരത്തിന്റെ അഭാവത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

‘അതെ, ശ്രേയസ് അയ്യര്‍ക്ക് മികച്ച ഏകദിന പരമ്പര ഉണ്ടായിരുന്നു, ആഭ്യന്തര ക്രിക്കറ്റില്‍ നന്നായി കളിച്ചിട്ടുണ്ട്, പക്ഷേ നിലവില്‍ ടെസ്റ്റ് ടീമില്‍ അദ്ദേഹത്തിന് ഇടമില്ല,’ എന്നായിരുന്നു അഗാക്കര്‍ പറഞ്ഞത്.

2024ന് ശേഷം അയ്യര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിച്ചിട്ടില്ല. ശേഷം രഞ്ജി ട്രോഫിയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു ഇരട്ടസെഞ്ച്വറി അടക്കം 480 റണ്‍സ് നേടാന്‍ അയ്യര്‍ക്ക് സാധിച്ചു. മാത്രമല്ല റെഡ് ബോളില്‍ ഇന്ത്യയ്ക്ക് വേണ്ടി 2021ല്‍ അരങ്ങേറ്റം കുറിച്ച ശ്രേയസ് 14 മത്സരങ്ങളിലെ 25 ഇന്നിങ്സില്‍ നിന്ന് 811 റണ്‍സാണ് നേടിയത്. 105 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 35.3 ആവറേജിലും 63 സ്ട്രൈക്ക് റേറ്റിലുമാണ് താരത്തിന്റെ പ്രകടനം.

മാത്രമല്ല ഐ.പി.എല്‍ 2025ല്‍ 14 മത്സരങ്ങളില്‍ നിന്ന് 97 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറോടെ 514 റണ്‍സാണ് ശ്രേയസ് നേടിയത്. ഏകദിനത്തില്‍ 2845 റണ്‍സും ടി-20യില്‍ 1104 റണ്‍സും താരത്തിനുണ്ട്. അതേസമയം ഗുജറാത്തിന് വേണ്ടി ഇക്കുറി സായി സ്വന്തമാക്കിയത് 679 റണ്‍സാണ്. അതില്‍ 108* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഉള്‍പ്പെടുന്നു.

Content Highlight: Gautam Gambhir responds to Shreyas Iyer’s exclusion from Test squad

We use cookies to give you the best possible experience. Learn more