| Monday, 14th September 2026, 5:15 pm

രാജസ്ഥാനില്‍ ചരിത്രനേട്ടവുമായി സി.പി.ഐ.എം: നോഖ നഗരസഭയില്‍ ഭരണത്തിലേക്ക്

ദേവിക ജയചന്ദ്രന്‍

ജയ്പൂര്‍: നഗരസഭാതെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ നോഖയില്‍ സി.പി.ഐ.എമ്മിന് ചരിത്രനേട്ടം. ആകെയുള്ള 45ല്‍ 29 സീറ്റുകളും സി.പി.ഐ.എം സ്വന്തമാക്കി. ബി.ജെ.പി യ്ക്ക് 13 സീറ്റും സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ക്ക് 3 സീറ്റും ലഭിച്ചു.

വര്‍ഷങ്ങളായി എന്‍.സി.പിയും ബി.ജെ.പിയും മാറി മാറി ഭരിക്കുന്ന നഗരസഭയാണ് നോഖ. പ്രാദേശിക പ്രശ്‌നങ്ങളും ബി.ജെ.പിയോടുള്ള വോട്ടര്‍മാരുടെ അതൃപ്തിയുമാണ് വിജയത്തിന് കാരണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കിഷന്‍ പരീഖ് പറഞ്ഞു.

സെപ്റ്റംബര്‍ ഒമ്പതിനും പതിനൊന്നിനുമായി രണ്ട് ഘട്ടമായാണ് രാജസ്ഥാനിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് നടന്നത്.

2024ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ സികാരില്‍ നിന്ന് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി അമ്ര റാം വിജയിച്ച് ചരിത്രം കുറിച്ചിരുന്നു.

അജ്‌മേര്‍, ബിക്കാനീര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും ജയ്പൂരിലും ഉദയ്പൂരിലും ബി.ജെ.പിയും മുന്നേറുന്നു. 7712 വാര്‍ഡുകളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 3181 വാര്‍ഡുകളില്‍ ബി.ജെ.പി വിജയിച്ചു. 2875 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും 1656 വാര്‍ഡുകളില്‍ സ്വതന്ത്രരും വിജയിച്ചു.

Content Highlight: CPIM wins Nokha Municipality in Rajastan urban local body elections

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more