| Tuesday, 5th November 2019, 11:01 am

കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറി അല്ല; ലേഖനം എഴുതാന്‍ ആരാണ് ഏല്‍പ്പിച്ചത്; ടോം ജോസിനെതിരെ വിമര്‍ശനവുമായി സി.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ക്ക് എതിരായ എതിരായ പൊലീസ് നടപടി ശരിവെച്ച് ലേഖനം എഴുതിയ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ സി.പി.ഐ രംഗത്ത്. കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറി അല്ലെന്നും ലേഖനം എഴുതാന്‍ ആരാണ് ചീഫ് സെക്രട്ടറിയെ ഏല്‍പ്പിച്ചതെന്നും സി.പി.ഐ ചോദിച്ചു.

ഉദ്യോഗസ്ഥരെ തിരുത്താന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറാകണമെന്നും സി.പി.ഐ നേതൃത്വം പറഞ്ഞു. നേരത്തെ മാവോയിസ്റ്റുകള്‍ക്ക് എതിരായ നടപടി ശരിവെച്ചും പൊലീസിനെ പിന്തുണച്ചും ടോസ് ജോസ് ടൈംസ് ഓഫ് ഇന്ത്യയില്‍ ലേഖനം എഴുതിയിരുന്നു.

മാവോയിസ്റ്റുകള്‍ക്ക് എതിരെ നടക്കുന്നത് യുദ്ധമാണെന്നും മാവോയിസ്റ്റുകള്‍ക്ക് മനുഷ്യാവകാശം അവകാശപ്പെടാനാവില്ലെന്നും ടോം ജോസ് പറഞ്ഞിരുന്നു. അട്ടപ്പാടിയിലെ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നതിനെതിരെയും കോഴിക്കോട് രണ്ട് വിദ്യാര്‍ത്ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയതതിനെതിരെയും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ചീഫ് സെക്രട്ടറിയുടെ ലേഖനം പുറത്തുവരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാവോയിസ്റ്റുകളെ കൊന്നില്ലെങ്കില്‍ ജനങ്ങള്‍ കൊല്ലപ്പെടുമെന്നതാണ് സ്ഥിതിയെന്നും പൗരന്മാരെ മാവോയിസ്റ്റ് തീവ്രവാദികളില്‍ നിന്ന് പൊലീസ് രക്ഷിക്കുകയാണെന്നും ചീഫ് സെക്രട്ടറി പറയുന്നുണ്ട്.

2050 ഓട് കൂടി ഇന്ത്യയുടെ ഭരണം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോട് കൂടി പ്രവര്‍ത്തിക്കുന്ന സംഘമാണ് മാവോയിസ്റ്റുകളെന്നും അതിനാല്‍ മാവോയിസ്റ്റുകളുടെ രീതികളെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.

ആയുധങ്ങളുമായി കാട്ടില്‍ കയറിയ ഇവര്‍ സുരക്ഷയ്ക്ക് ഭീഷണിയാണ്. പൊലീസുകാരുടെ സുരക്ഷ പ്രശ്‌നം ആരും കാണുന്നില്ലെയെന്നും അദ്ദേഹം ലേഖനത്തില്‍ ചോദിക്കുന്നുണ്ട്.

അതേസമയം മാവോയിസ്റ്റ് വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷത്തിനും സി.പി.ഐക്കും മറുപടിയുമായി സി.പി.ഐ.എം മുഖപത്രം ദേശാഭിമാനി രംഗത്ത് എത്തിയിരുന്നു. കോലാഹലക്കാരുടെ ഉദ്ദേശം മുതലെടുപ്പ് മാത്രമാണെന്നും സര്‍ക്കാരിനെ പ്രതികൂട്ടില്‍ നിര്‍ത്താനുള്ള തീരുമാനം ആരെയാണ് സഹായിക്കുകയെന്നും പത്രം ചോദിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഛിദ്രശക്തികളെ ഒറ്റപ്പെടുത്താനുള്ള ബാധ്യത എല്ലാവര്‍ക്കും ഉണ്ടെന്നും മാവോയിസ്റ്റ് ഭീഷണി നിസാരവല്‍ക്കരിക്കുന്നെന്നും എഡിറ്റോറിയലില്‍ പറയുന്നുണ്ട്. സി.പി.ഐയെ പേരെടുത്ത് പറയാതെയാണ് വിമര്‍ശനം

DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more