| Tuesday, 24th September 2019, 3:23 pm

ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണ പരാതി നല്‍കിയ യുവതി പോലീസ് കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെതിരെ ലൈംഗികികാരോപണ പരാതി നല്‍കിയ യുവതിയെ അറസ്റ്റു പൊലീസ് കസ്റ്റഡിയിലെടുത്തു. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് യുവതിക്കെതിരേയുള്ള കേസ്. യുവതിയെ കോടതിയിലേക്ക് പോകുന്ന വഴി പൊലീസ് തടഞ്ഞുനിര്‍ത്തി കസ്റ്റഡിയിലെടുക്കുകയായരുന്നു.

ചിന്മയാനന്ദ് തനിക്കെതിരേ നല്‍കിയ കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയുമായി ഷാജഹാന്‍പുരിലെ കോടതിയിലേക്ക് പോവുകയായരുന്നു യുവതി.

അറസ്റ്റു തടയണമെന്ന ആവശ്യവുമായി യുവതി നല്‍കിയ ഹരജി കഴിഞ്ഞ ദിവസം അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ പ്രത്യേക ബെഞ്ചാണ് അന്വേഷണം നിരീക്ഷിക്കുന്നത്. അതുകൊണ്ട് ഹൈക്കോടതിയ്ക്ക് പരിഗണിക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാണിച്ചാണ് കോടതി ഹരജി തള്ളിയത്.

ചിന്മയാനന്ദിന്റെ പരാതിയില്‍ യുവതിയുടെ രണ്ടു ബന്ധുക്കളെയും സുഹൃത്തിനെയും പൊലീസ് മുന്നെ അറസ്റ്റു ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസന്വേഷണം തൃപ്തികരമാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. പരാതിക്കാരിക്ക് കീഴ്‌ക്കോടതിയില്‍ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ചിന്മയാനന്ദിന്റെ കോളേജിലെ നിയമവിദ്യാര്‍ഥിനിയായിരുന്നു യുവതി. ഒരു വര്‍ഷത്തോളമായി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നായിരുന്നു ചിന്മായാനന്ദിനെതിരെയുള്ള പരാതി. യുവതി തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് ചിന്മയാനന്ദ് യുവതിക്കെതിരെയും പരാതി നല്‍കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more