| Saturday, 20th April 2019, 10:31 am

'മുസ്‌ലിം വംശം തന്നെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മോദിക്ക് വോട്ടു ചെയ്യൂ'; യു.പിയിലെ വോട്ടര്‍മാരോട് ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാരാബങ്കി: മുസ്‌ലീങ്ങളെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമായി വോട്ടു ചെയ്യണമെന്ന് വോട്ടര്‍മാരോട് ബി.ജെ.പി നേതാവ്. ഉത്തര്‍പ്രദേശില്‍ നിന്നുളള ബി.ജെ.പി നേതാവായ രഞ്ജിത് ബഹദൂര്‍ ശ്രീവാസ്തവയാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

‘മുസ്‌ലീങ്ങളുടെ ആത്മവീര്യം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തി. മുസ്‌ലീങ്ങളുടെ വംശം തന്നെ ഇല്ലാതാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വോട്ടു ചെയ്യുക. വിഭജനം നടന്നിട്ടും രാജ്യത്ത് മുസ്‌ലീങ്ങളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അധികം വൈകാതെ തന്നെ അവര്‍ക്ക് വോട്ടിങ്ങിലൂടെ അധികാരം പിടിച്ചടക്കാന്‍ സാധിക്കും. ‘ എന്നാണ് ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞത്.

‘ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം 10-12 ആയിരം മുസ്‌ലീങ്ങള്‍ക്ക് ക്ഷൗരം ചെയ്യാന്‍ കഴിയുന്ന യന്ത്രം ബി.ജെ.പി ചൈനയില്‍ നിന്നും കൊണ്ടുവരും. പിന്നീട് ഇവരെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കും.’ എന്നും ശ്രീവാസ്തവ പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാനും തയ്യാറായിക്കൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. 67.55% വോട്ടിങ്ങാണ് രണ്ടാംഘട്ടത്തില്‍ രേഖപ്പെടുത്തിയത്. ശേഷിക്കുന്ന 64 സീറ്റുകളില്‍ അടുത്ത അഞ്ച് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും. മെയ് 23നാണ് വോട്ടെണ്ണല്‍.

Latest Stories

We use cookies to give you the best possible experience. Learn more