| Saturday, 19th September 2026, 1:16 pm

ഇതിഹാസത്തെ വെട്ടി 'സാംപ നൃത്തം'; ലോകചരിത്രത്തില്‍ മൂന്നാമനായി ഓസീസ് സ്പിന്‍ മാന്ത്രികന്‍

ശ്രീരാഗ് പാറക്കല്‍

സിംബാബ്‌വേയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയിരുന്നു. 84 റണ്‍സിനാണ് ഓസീസ് വിജയം നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേയ്ക്ക് വേണ്ടി 45 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ് ഉയര്‍ന്ന സ്‌കോര്‍ നേടിയത്. ബ്രെണ്ടന്‍ ടെയ്‌ലര്‍ 39 റണ്‍സും ക്രൈഗ് എര്‍വിങ് 38 റണ്‍സും ഷെവ്‌റോണ്‍സിന് വേണ്ടി നേടി.

ഓസീസ് ബൗളിങ് നിരയില്‍ ജോഷ് ഹേസല്‍വുഡ്, കൂപ്പര്‍ കെനോലി, മാറ്റ് റെന്‍ഷോ, ആദം സാംപ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയിരുന്നു. ഒലീവര്‍ പീക്ക് ശേഷിച്ച വിക്കറ്റും നേടി. മത്സരത്തില്‍ രണ്ട് വിക്കറ്റ് നേടിയതോടെ അന്താരാഷ്ട്ര ഏകദിനത്തില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കാനും സാംപയ്ക്ക് സാധിച്ചിരുന്നു.

ഓസീസിന് വേണ്ടി ഏകദിനത്തില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ഏഴാമത്തെ താരമാകാനും സാംപയ്ക്ക് കഴിഞ്ഞു. ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡും സാംപ നേടിയിരിക്കുകയാണ്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ മത്സരത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ സ്പിന്നറാകാനാണ് സാംപയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണിനെ മറികടക്കാനും സാംപയ്ക്ക് സാധിച്ചു.

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ മത്സരത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന സ്പിന്നര്‍, മത്സരം എന്ന ക്രമത്തില്‍

സ്ഖലെയ്ന്‍ മുഷ്താഖ് (പാകിസ്ഥാന്‍) – 104

റാഷിദ് ഖാന്‍ (അഫ്ഗാനിസ്ഥാന്‍) – 115

ആദം സാംപ (ഓസ്‌ട്രേലിയ) – 123

ഷെയ്ന്‍ വോണ്‍ (ഓസ്‌ട്രേലിയ) – 125

ആദില്‍ റഷീദ് (ഇംഗ്ലണ്ട്) – 137

123 മത്സരങ്ങളില്‍ നിന്ന് 201 വിക്കറ്റുകളാണ് താരം ഇതുവരെ സ്വന്തമാക്കിയത്. 5/35 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. 29.48 ആവറേജും 5.53 എക്കോണമിയുമാണ് സാംപയുടെ ബൗളിങ്ങിനുള്ളത്. ഫോര്‍മാറ്റില്‍ 12 ഫോര്‍ഫറും ഒരു ഫൈഫറും നേടാന്‍ താരത്തിന് സാധിച്ചു.

മത്സരത്തില്‍ സൂപ്പര്‍ താരം ട്രാവിസ് ഹെഡ്ഡിന്റെ കരുത്തിലാണ് ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയത്. സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. 84 പന്തില്‍ 15 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 112 റണ്‍സാണ് താരം നേടിയത്.

താരത്തിന് പുറമെ 78 റണ്‍സ് നേടിയ കൂപ്പര്‍ കനോലിയും 53 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് എന്നിവരും ഓസീസിന് വേണ്ടി മികച്ച പ്രകടനം നടത്തി. സിംബാബ്‌വേയ്ക്ക് വേണ്ടി ബ്രാന്‍ഡ് ഇവാന്‍സ് മൂന്ന് വിക്കറ്റും വെല്ലിങ്ടണ്‍ മസാകാഡ്‌സ രണ്ട് വിക്കറ്റും നേടി. വെസ്‌ലി മധേവേര ഒരു വിക്കറ്റും നേടി.

Content Highlight: Adam Azmpa Surpass Lengend Spinner Shane Warne In Great Record Achievement

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more