| Sunday, 5th May 2019, 11:21 pm

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം നാളെ: തെരഞ്ഞെടുപ്പ് 8 സംസ്ഥാനങ്ങളിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഉത്തര്‍പ്രദേശ് , രാജസ്ഥാൻ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ബീഹാര്‍, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.

കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ്, എസ്‍.പി. നേതാവും ശത്രുഘ്നൻ സിൻഹുടെ ഭാര്യയുമായ പൂനം സിൻഹ, എന്നിവരാണ് അഞ്ചാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖര്‍. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സോണിയാ ഗാന്ധിയുടെ റായ് ബറേലിയിലും എസ്‍.പി, ബി.എസ്‍.പി. സഖ്യം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിട്ടില്ല.

എല്ലാ മണ്ഡലങ്ങളിലെയും പോളിങ് ബൂത്തുകളിൽ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിൽ മൂന്ന് ലക്ഷം പുതിയ വോട്ടര്‍മാരുണ്ട്. രാജസ്ഥാനിലെ 23,783 പോളിങ് ബൂത്തുകളിൽ 95,000 ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. പഞ്ചിമ ബംഗാളിൽ 13,000 പോളിങ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്.

മധ്യപ്രദേശിൽ ഒരു കോടി 20 ലക്ഷം വോട്ടര്‍മാരാണ് വിധി രേഖപ്പെടുത്തുന്നത്. ജമ്മു കശ്മീരിലെ ലഡാക് സീറ്റ് ബിജെപിക്ക് നിര്‍ണായകമാണ്. സിറ്റിങ് സീറ്റ് നിലനിര്‍ത്താനായി ജാമ്യാങ് സെറിങ് നാമ്ഗ്യാലിനെയാണ് ബിജെപി മത്സരിപ്പിച്ചിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more