അ­രി എം­ബ്രോ­യി­ഡ­റി­ക്ക് പ്രി­യ­മേ­റുന്നു
Life Style
അ­രി എം­ബ്രോ­യി­ഡ­റി­ക്ക് പ്രി­യ­മേ­റുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th April 2010, 5:00 pm

­രി എം­ബ്രോ­യിഡ­റി എ­ന്നു കേള്‍­ക്കു­മ്പോള്‍ വ­സ്­ത്ര­ങ്ങ­ളില്‍ അ­രി തു­ന്നി­പ്പി­ടി­പ്പി­ച്ച് മ­നോ­ഹ­ര­മാ­ക്കു­ന്നാ­താ­ണെ­ന്ന് ക­രു­തി­യെ­ങ്കില്‍ തെറ്റി. മു­ഗള്‍ കാ­ല­ഘ­ട്ട­ത്തില്‍ രൂ­പം കൊ­ണ്ട പ്ര­ശ­സ്­ത­മാ­യ വ­സ്­ത്രഡി­സൈ­നി­ങ് രീ­തി­യാ­ണിത്. ഇ­ന്ത്യ­യി­ലെ പ­ര­മ്പ­രാ­ഗ­ത മുസ്ലീം വി­ഭാ­ഗ­ക്കാ­രാണ് ഈ രീ­തി­ക്ക് തുട­ക്കം കു­റി­ച്ചത്.

മ­യില്‍ ഡി­സൈ­നു­കള്‍ പ­ല രീ­തി­യിലും വ­സ്­ത്ര­ങ്ങ­ളില്‍ ഡി­സൈ­നര്‍­മാര്‍ ഉ­പ­യോ­ഗ­പ്പെ­ടു­ത്താ­റു­ണ്ട്. നി­റ­ങ്ങ­ളി­ലൂ­ടെയും മ­യില്‍­പീ­ലി­ക­ളി­ലൂ­ടെ­യും മ­റ്റും. ഇ­ത്ത­ര­ത്തില്‍ അ­രി ഡി­സൈ­നില്‍ പ്ര­ധാ­ന­മായും വ­രുന്ന­ത് മ­യില്‍­പീ­ലി­യു­ടെ ആ­കൃ­തി­യാണ്. എ­ന്നാല്‍ ഒ­രേ ഡി­സൈന്‍ ആ­ളു­കള്‍­ക്ക് മ­ടു­പ്പ് ഉ­ണ്ടാ­ക്കു­ന്ന­തി­നാല്‍ നി­റ­ങ്ങ­ളുടെ പ­ലത­രം ഷേ­ഡു­കള്‍ ഉ­പ­യോ­ഗി­ച്ചാ­ണ് ഇത്ത­രം എം­ബ്രോ­യിഡ­റി ചെ­യ്യു­ന്നത്. ഇ­രു­ണ്ട നീ­ല നി­റത്തി­ലോ ക­ടു­ത്ത മെ­റൂണ്‍ വര്‍­ണ­ത്തി­ലോ സ്വര്‍­ണ­നി­റത്തിലോ ആ­ണ് പ്ര­ധാ­ന­മാ­യും ചി­ത്ര­വേ­ല­കള്‍ ഒ­രു­ക്കു­ന്നത്. ഇ­തി­ന് അനു­യോ­ജ്യമാ­യ പ­ശ്ചാ­ത്ത­ല നി­റ­ങ്ങളും ഒ­രു­ക്കും.

മു­ഗള്‍­രാ­ജാ­ക്ക­ന്മാ­രു­ടെ അ­ന്ത­പു­ര­ങ്ങ­ളി­ല്‍ പ്ര­ചാ­ര­ത്തി­ലി­രു­ന്ന ഈ രീ­തി­ വള­രെ പെ­ട്ടെ­ന്ന് ത­ന്നെ സാ­ധാ­ര­ണ­ക്കാ­ര­നി­ലേക്കും എ­ത്തി­യി­രുന്നു. എ­ന്നാല്‍ ഇ­ട­ക്കാ­ല­ത്ത് ഇ­തിന്റെ പ്ര­ചാ­രം കു­റ­ഞ്ഞി­രു­ന്നെ­ങ്കിലും ഇ­പ്പോള്‍ വീണ്ടും പ­ട്ടു­വ­സ്­ത്ര­ങ്ങ­ളിലും ലി­നന്‍ തു­ണി­ക­ളിലും അ­രി ഡി­സൈന്‍ ചെ­യ്­തു­വ­രു­ന്നു­ണ്ട്. ഗു­ജ­റാ­ത്തി­ന്റെ ത­നതാ­യ ഒ­രു നെ­യ്­ത്തു ക­ലാ­രൂ­പ­ം കൂ­ടി­യാ­ണ് അ­രി എം­ബ്രോ­യി­ഡറി. മു­ത്തു­കളും മറ്റും വ­ച്ച് അ­ല­ങ്ക­രി­ക്കു­ന്ന ത­മി­ഴ്‌­നാ­ട്ടില്‍ നി­ന്നു­ള്ള അ­രി എം­ബ്രോ­യിഡ­റി വ­സ്­ത്ര­ങ്ങള്‍­ക്ക് ലോ­ക­വി­പ­ണി­യില്‍ ത­ന്നെ വ­ലി­യ ഡി­മാന്റാണ്. നൈ­ജീ­രിയ പോ­ലു­ള്ള രാ­ജ്യ­ങ്ങ­ളി­ലെ സ്­ത്രീ­കള്‍­ വി­വാ­ഹ­വേ­ള­ക­ളിലും മ­റ്റും­അ­ണി­യാന്‍ അ­രി ഡി­സൈന്‍ ചെ­യ്­ത വ­സ്­ത്ര­ങ്ങ­ളാ­ണ് തി­ര­ഞ്ഞെ­ടു­ക്കു­ന്നത്. അ­രി ഡി­സൈന്‍ ചെ­യ്യു­ന്ന­വ­രു­ടെ കേ­ന്ദ്ര­മാ­ണ് ത­മി­ഴ്‌­നാ­ട്ടി­ലെ ശ്രീ­പെ­രും­പു­ത്തൂര്‍.

കൈ­കൊ­ണ്ടും ഹാന്‍­ഡ് മെ­ഷീന്‍ കൊണ്ടും വ­സ്­ത്ര­ങ്ങ­ളില്‍ അ­രി എം­ബ്രോ­യിഡ­റി നെ­യ്­തു പി­ടി­പ്പി­ക്കാ­റുണ്ട്. യ­ന്ത്ര­ങ്ങ­ളില്‍ ചെ­യ്­ത­വ പ്ര­ധാ­ന­മായും ക­യ­റ്റു­മ­തി­ക്കാ­ണ് ഉ­പ­യോ­ഗി­ക്കു­ന്ന­ത്. പ­ഴയ മോ­ഡ­ലു­കള്‍­ക്കൊ­പ്പം പു­ത്തന്‍ ഡി­സൈ­നു­കളും അ­ടു­ത്ത­കാ­ല­ത്താ­യി അ­രി ഡി­സൈ­നില്‍ പ­രീ­ക്ഷി­ക്ക­പ്പെ­ടു­ന്നു­ണ്ട്. ഇത്ത­രം ക­ന­പ്പെ­ട്ട അ­രി എം­ബ്രോ­യിഡ­റി ചെയ്­ത സാ­രി­കള്‍­ക്ക് ആ­വ­ശ്യ­ക്കാര്‍ ഏ­റെ­യുണ്ട്.

സാ­രി­ക­ളില്‍ മാ­ത്രമല്ല, ചു­രി­ദാര്‍, സല്‍­വാര്‍, പാന്റ്‌­സ്, എ­ന്നി­വ­യും അ­രി എം­ബ്രോ­യിഡ­റി ചെ­യ്­ത് മ­നോ­ഹ­ര­മാ­ക്കാ­റു­ണ്ട്. ഇത്ത­രം എം­ബ്രോ­യിഡ­റി സ്­ത്രീ­കള്‍­ക്കു­ള്ള വ­സ്­ത്ര­ങ്ങ­ളില്‍ മാ­ത്ര­മല്ല, പു­രു­ഷ­ന്മാര്‍­ക്കു­ള്ള കുര്‍­ത്ത­ക­ളി­ലും മ­റ്റും ചെ­യ്യാ­റു­ണ്ട്. അതു­പോ­ലെ കു­ഷ്യന്‍ ക­വ­റു­ക­ളിലും കി­ട­ക്ക­വി­രി­ക­ളിലും ഹാന്റ്­ബാ­ഗു­ക­ളിലും ചെ­രു­പ്പു­ക­ളിലും വ­രെ ഇ­ന്ന് അ­രി എം­ബ്രോ­യിഡ­റി സ്ഥാ­നം പി­ടി­ച്ചി­ട്ടുണ്ട്.