ഈസ്‌റ്റേണ്‍ മുളകുപൊടിയില്‍ മാരകവിഷം, വാര്‍ത്തയും മുളകുപൊടിയും കുഴിച്ചുമൂടി
ഹരീഷ് വാസുദേവന്‍
കൊച്ചി: പ്രശസ്ത കറിപ്പൊടി കമ്പനിയായ ഈസ്‌റ്റേണിന്റെ മുളകുപൊടിയില്‍ മാരകവിഷം കണ്ടെത്തി. ‘സുഡാന്‍ 4′ എന്ന മാരക രാസപദാര്‍ഥമാണ് കണ്ടെത്തിയത്. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ വെച്ചിരുന്ന മുളക്‌പൊടി പാക്കറ്റുകള്‍ നിയമപ്രകാരം പരിശോധന നടത്തിയപ്പോള്‍ കൊച്ചിയിലെ സ്‌പൈസസ് ബോര്‍ഡ് ഉദ്യോഗസ്ഥരാണ് വിഷം കണ്ടെത്തിയത്. നവംബര്‍ 9 നു ഈസ്‌റ്റേണ്‍ ഫാക്ടറിയില്‍ നിന്നും റെയ്ഡില്‍ ശേഖരിച്ച മുളകുപൊടി പരിശോധനയ്ക്കായി അയച്ചപ്പോള്‍ ഓരോ കിലോ ഗ്രാം ഈസ്‌റ്റേണ്‍ മുളക് പൊടിയിലും 14 മൈക്രോ ഗ്രാം സുഡാന്‍ 4 കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് 1200 കിലോ മുളകുപൊടി കോതമംഗലത്തെ ഈസ്‌റ്റേണ്‍ ഫാക്ടറിയില്‍ വെച്ചു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കുഴിച്ചുമൂടി.
സ്‌പൈസസ് ബോര്‍ഡ് കൊച്ചി യൂണിറ്റിലെ ഫുഡ് സേഫ്റ്റി ഡിസൈനേറ്റര്‍ ആയ കെ. അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുള്‍ ജലീല്‍, ബൈജു പി.ജോണ്‍ എന്നിവരാണ് വിഷലിപ്തമായ മുളകുപൊടി പിടിച്ചെടുത്തത്. സാമ്പിളുകളില്‍ നിന്നു മാത്രം 1200 കിലോയില്‍ സുഡാന്‍ ഡൈ കലര്‍ന്നതായി കണ്ടെത്തിയിരുന്നു. ഇതാണ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുള്ളത്. ക്യാന്‍സര്‍ അടക്കമുള്ള മാരക അസുഖങ്ങള്‍ ഉണ്ടാക്കുന്ന രാസവിഷമാണ് സുഡാന്‍ 4. ഭക്ഷ്യ വസ്തുക്കളില്‍ സുഡാന്‍ 4 ഉപയോഗിക്കുന്നത് പല രാജ്യങ്ങളിലും മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ്. പെട്രോളിയം എണ്ണകളിലും മറ്റും ചുവപ്പ് നിറം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് സുഡാന്‍.
കേരളത്തില്‍ നിന്നും അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കറിപ്പോടിയാണ് ഈസ്‌റ്റേണ്‍. 400 കോടിയുടെ ആസ്തിയുള്ള കമ്പനിയാണിത്. അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ഗള്‍ഫ് തുടങ്ങിയവിടങ്ങളിലേക്കാണ് പ്രധാനമായി കയറ്റുമതി ചെയ്യപ്പെടുന്നത്. ഗുണമേന്മയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ഇവര്‍ക്ക് വലിയ ലബോറട്ടറി സംവ്ധാനങ്ങളും ഉണ്ടെന്നാണ് അവകാശവാദം. കയറ്റി അയക്കുന്ന മുളകുപൊടിക്ക് മാത്രമേ സ്‌പൈസസ് ബോര്‍ഡിന്റെ പരിശോധന കര്‍ശനമായിട്ടുള്ളൂ. അതിനാല്‍ത്തന്നെ കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന മുളകുപൊടിയില്‍ വിഷം കലര്‍ന്നിട്ടുണ്ടോ എന്ന് സംസ്ഥാന സര്‍ക്കാരിനും ഉറപ്പില്ല.
മായം കലര്‍ന്നതിനാല്‍ ഗള്‍ഫ് നാടുകളിലേക്ക് കയറ്റി അയക്കുന്നവ ചിലപ്പോള്‍ തിരിച്ചെത്താറുണ്ട്. ഇത് പിന്നീട് ചൂടാക്കിയും മറ്റും ഇന്‍ഡ്യന്‍ വിപണിയില്‍ വിറ്റഴിക്കുകയാണ് പതിവെന്ന് ഈ മേഖലയിലെ ഒരു ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. കഴിഞ്ഞ തവണ ഈസ്‌റ്റേണ്‍ കയറ്റുമതി ചെയ്ത മുളകുപൊടിയില്‍ മായം കണ്ടെത്തിയതായി അന്താഷ്ട്ര പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നും രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത് എന്നാണ് സൂചന. എന്നാല്‍ സംഭവം പുറത്തായതോടെ ഇത്തരമൊരു പരിശോധന നടന്നിട്ടില്ലെന്നും ഈസ്‌റ്റേണ്‍ ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരമുള്ളവയാണെന്നും കാണിച്ചു കമ്പനി തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ അറിയിപ്പ് നല്‍കി. ഇംഗ്ലീഷിലും മലയാളത്തിലും ന്യായീകരണങ്ങള്‍ നിരത്തിയെങ്കിലും മുളകുപൊടിയില്‍ മാരകവിഷം കണ്ടെത്തിയിട്ടില്ല എന്നോ സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നശിപ്പിച്ചിട്ടില്ല എന്നോ കമ്പനി വാദിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
ഈസ്‌റ്റേണ്‍ പിടിച്ചെടുത്ത മുളകുപൊടി ലാബില്‍ അയച്ചു ലഭിച്ച പരിശോധനാ ഫലം ലഭിച്ചയുടനെ നവംബര്‍ 17 നു MKT/QR/07 [13] 2011-12 നമ്പര്‍ അടിയന്തിര കത്തിലൂടെ ആ വിവരം സ്‌പൈസസ് ബോര്‍ഡ് ഈസ്‌റ്റേണ്‍ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. കമ്പനിയില്‍ പരിശോധന നടത്തി പിടിച്ചെടുത്ത ഉല്‍പ്പന്നത്തിലാണ് വിഷം കണ്ടെത്തിയത് എന്ന് ആ കത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഈ കത്ത് കമ്പനിയുടെ വാദങ്ങള്‍ പച്ചക്കള്ളം ആണെന്ന് തെളിയിക്കുന്നു.
വാര്‍ത്തയും കുഴിച്ചു മൂടി
മുളകുപൊടിയോടൊപ്പം ഈ വാര്‍ത്തയും കുഴിച്ചു മൂടുന്നതില്‍ ഈസ്‌റ്റേണ്‍ കമ്പനി വിജയിച്ചു. സംഭവം നടന്നു ആഴ്ചകള്‍ കഴിഞ്ഞിട്ടും കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമവും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല. ഭൂരിപക്ഷം മലയാളിയും വീടുകളില്‍ ഉപയോഗിക്കുന്ന ബ്രാന്‍ഡ് ആയ മുളകുപൊടിയില്‍ ക്യാന്‍സറിനു കാരണമാകുന്ന മാരകവിഷം കണ്ടെത്തിയിട്ട് ‘മെട്രോ വാര്‍ത്ത’യും ‘തേജസ്’ ദിനപ്പത്രവും ആണ് ഒറ്റക്കോളം വാര്‍ത്തയെങ്കിലും നല്‍കിയത്. മറ്റു പലരും ഈ വാര്‍ത്ത വെച്ചു വിലപേശി ലക്ഷങ്ങളുടെ പരസ്യം നേടി. ആരോഗ്യമാസികകള്‍ ഇറക്കുകയും ‘വനിതാ’ പ്രസിധീകരണങ്ങളിലൂടെ ഈസ്‌റ്റേണ്‍ ‘പൊടി’കള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പത്രമുത്തശ്ശിമാര്‍ ഈ വാര്‍ത്ത മുക്കി വായനക്കാരെ വഞ്ചിച്ചു.
സ്വന്തം പാര്‍ട്ടിക്കാരുടെ ആരോഗ്യത്തെക്കാള്‍ വലുതാണ് പരസ്യമെന്നു പാര്‍ട്ടി പത്രങ്ങളും പാര്‍ട്ടി ചാനലുകളും തെളിയിച്ചു. കൊച്ചിയില്‍ നിന്നും പുറത്തിറങ്ങുന്ന ‘നഗരം’ എന്ന പത്രം മാത്രമാണ് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഈ വാര്‍ത്ത നല്‍കിയത്. രാഷ്ട്രീയക്കാര്‍ മൂത്രമൊഴിച്ചാല്‍ (ഒഴിചില്ലെങ്കിലും) ബ്രേക്കിംഗ് ന്യൂസ് കൊടുക്കുന്ന വാര്‍ത്താചാനലുകളില്‍ ഒരൊറ്റ വരി ഇതെപ്പറ്റി വന്നിട്ടില്ല. ഈസ്‌റ്റേണ്‍ മുതലാളിയുടെ പരസ്യക്കാശിനു വേണ്ടി മലയാളിയുടെ ആരോഗ്യം ഇവരെല്ലാം ഒറ്റിക്കൊടുത്തു. ‘എന്റെ സ്വന്തം ചാനല്‍ വരുന്നതോടെ ഒരു വാര്‍ത്തയും ആര്‍ക്കും തമസ്‌കരിക്കാന്‍ കഴിയില്ല’ എന്ന് വീമ്പു പറഞ്ഞാണ് നികേഷ് കുമാര്‍ ഈയിടെ റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങിയത്. റിപ്പോര്‍ട്ടറോ നികേഷ് കുമാറോ ഈ നിമിഷം വരെ ഈ വാര്‍ത്ത നല്‍കാത്തത് എന്തുകൊണ്ടാകും? എത്ര രൂപയ്ക്കാണ് ഞങ്ങളുടെ ആരോഗ്യം നിങ്ങള്‍ വിറ്റു തിന്നതെന്ന് അറിയാനെങ്കിലും മലയാളിക്ക് അവകാശമുണ്ട്. പത്രാധിപന്മാര്‍ മറുപടി പറയണം.
ഫെയ്‌സ്ബുക്കിലെ പോരാട്ടം
ഈ വാര്‍ത്തയുടെ സത്യാവസ്ഥ അറിഞ്ഞ ലേഖകന്‍ ഈ വിഷയം ഈസ്‌റ്റേണ്‍ ന്റെ ന്യായീകരണ പോസ്റ്റിനു താഴെ എഴുതാന്‍ ശ്രമിച്ചു. ആദ്യമൊക്കെ ഈസ്‌റ്റേണ്‍ അതിനു മറുപടി നല്‍കി.
ലേഖകന്റെ കമന്റുകള്‍ വായനക്കാര്‍ ലൈക് ചെയ്യാന്‍ തുടങ്ങിയതോടെ കള്ളി പുറത്താകുമെന്നും ജനങ്ങള്‍ അറിയുമെന്നും മനസിലാക്കിയ ഈസ്‌റ്റേണ്‍ അധികൃതര്‍ ലേഖകന്റെ കമന്റുകള്‍ നീക്കം ചെയ്തു. കമന്റ് ഇടാനുള്ള സ്വാതന്ത്ര്യവും ഒഴിവാക്കി.
എന്നാല്‍ ലേഖകന്‍ കമന്റ് ഇട്ടതും അതിനു മറുപടി വന്നതും പിന്നീട് കമന്റ് ഓപ്ഷന്‍ ഡിസെബിള്‍ ചെയ്യപ്പെട്ടതും എല്ലാം സ്‌ക്രീന്‍ ഷോട്ട് എടുത്തതിനാല്‍ കമ്പനിയുടെ മനസിലിരിപ്പ് കയ്യോടെ പിടികൂടാന്‍ കഴിഞ്ഞു.
ഈ വാര്‍ത്തയോടുള്ള ‘ഈസ്‌റ്റേണ്‍!’ കമ്പനിയുടെ പ്രതികരണം അറിയാന്‍ പലവട്ടം ശ്രമിച്ചെങ്കിലും ഈ ലേഖനം പ്രസിദ്ധീകരിക്കും വരെ ലഭിച്ചിട്ടില്ലാത്തതിനാല്‍ വായനക്കാരുടെ അറിവിലേക്കായി ഈ വാര്‍ത്ത ‘ഡൂള്‍ ന്യൂസ്’ സമര്‍പ്പിക്കുന്നു. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്ന കമ്പനികള്‍ക്കെതിരെ നാം രംഗത്ത് വരേണ്ടതുണ്ട്. ഈ വിഷയം അറിഞ്ഞയുടന്‍ ചീഫ് സെക്രെട്ടറി, മുഖ്യമന്ത്രി എന്നിവരുടെ ഔദ്യോഗിക ഇമെയിലിലേക്ക് പരാതി അയച്ചെങ്കിലും അത് മടങ്ങി വന്നു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ ഫോണിലൂടെ അറിയിച്ചെങ്കിലും തണുത്ത പ്രതികരണം ആയിരുന്നു.
53 Responses to “ഈസ്‌റ്റേണ്‍ മുളകുപൊടിയില്‍ മാരകവിഷം, വാര്‍ത്തയും മുളകുപൊടിയും കുഴിച്ചുമൂടി”
Trackbacks
- വ്യാജ അവകാശവാദം: കോംപ്ലാനും ബൂസ്റ്റിനുമെതിരെ നോട്ടീസ്
- ബ്രാഹ്മിണ്‍സ് ഗോതമ്പ് പൊടിയില്‍ ചത്ത തവളയെ കണ്ടതായി പരാതി | Quick Alappuzha News
- ബ്രാഹ്മിണ്‍സ് ഗോതമ്പ് പൊടിയില്‍ ചത്ത തവളയെ കണ്ടതായി പരാതി








December 28th, 2011 at 10:46 pm
Thanks dool news for this news. Its really shocking they were giving us poison all these years.
December 28th, 2011 at 11:01 pm
ഇതൊക്കെ തന്നെയാണ് വിപണിയുടെ തന്ത്രങ്ങള്‍.ഉപഭോക്താക്കളെ വന്ചിക്കുന്നതില്‍ എല്ലായിപ്പോഴും അവര്‍ ഒറ്റ കെട്ടയിരിക്കും.ഇത്തരം കമ്പനികളുടെ കോടികളുടെ പരസ്യം കൊണ്ട് കൊഴുക്കുന്ന മാധ്യമ പടകള്‍ ഒരിക്കലും ഇവരെ തള്ളിപ്പറയാറില്ല.കാരണം അവരുടെ നിലനില്‍പ്പ് ഈ മായം വില്‍ക്കുന്നവരെ ആശ്രയിച്ചാണ് ഉള്ളത്.എന്നിട്ട് പത്രധര്‍മം, സ്വതന്ത്ര ചാനല്‍ എന്നൊക്കെ നാഴികയ്ക്ക് നാല്‍പതു വട്ടം പറയുകയും ചെയ്യും.നേരരിയനും നേരത്തെ അറിയനുമൊക്കെ നിരവധി പത്രങ്ങള്‍ ഉണ്ടെങ്കിലും അവരും ഇതൊക്കെ കണ്ടില്ലെന്നു നടിക്കുകയാണ് പതിവ്.എല്ലാവര്ക്കും വേണം പരസ്യം! പിന്നെങ്ങിനെ വായ് തുറക്കും? വിപണി നിരന്തരം നമ്മെ ചൂഷണം ചെയ്തു കൊണ്ടേ ഇരിക്കുന്നു. നമ്മള്‍ എല്ലാം വാങ്ങി എല്ലാം ഉപയോഗിച്ച് അനുസരണയോടെ ചന്തയില്‍ വിശ്വസിച്ചു കഴിഞ്ഞു കൂടുന്നു. എന്ത് വാങ്ങുന്നു എന്ത് കഴിക്കുന്നു എന്നൊന്നും നമ്മള്‍ നോക്കാറേയില്ല.നമ്മള്‍ നല്ല വങ്ങലുകരനെന്നു നാലാളെ അറിയിക്കുകയും വേണം!ചന്ത നല്‍കുന്ന എല്ലാം തന്നെ നമ്മുടെ പണം പറ്റാന്‍ മാത്രമുള്ളതാണ്.അല്ലാതെ നമ്മെ ആയുരാരോഗ്യത്തോടെ പോറ്റി രക്ഷിക്കാനല്ല.ഈയ്യിടെ ഒരു മന്ത്രി പറയുകയുണ്ടായി പരസ്യങ്ങളിലൂടെ ഗുണനിലവാരമില്ലാത്ത ഉല്പന്നം വില്‍ക്കാന്‍ ശ്രമിക്കുന്നതിനെ തടയാനുള്ള നിയമം കൊണ്ട് വരുമെന്ന്! അതിനുള്ള ആര്‍ജവം അദേഹം പ്രതിനിധാനം ചെയ്യുന്ന പദവിക്കോ സര്‍ക്കാരിനോ ഉണ്ടോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.
December 28th, 2011 at 11:12 pm
വാര്‍ത്ത നന്നായി. സ്പൈസസ് ബോര്‍ഡിന്‍റെ കത്ത് ഉള്‍പ്പെടുത്തിയതിനാല്‍ വിശ്വസിക്കുന്നു.
ഇനി അത് വാങ്ങി തിന്നേണ്ടല്ലോ. വാര്‍ത്ത അറിയിച്ചതിനു നന്ദി.
വായനക്കാരന്‍ എന്ന നിലയില്‍ ഒരു നിര്‍ദേശം വെക്കുന്നു. സ്വയം പുകഴ്ത്തി വാര്‍ത്ത അവതരിപ്പിക്കുന്നത് ബോറാണ്. ( ഉദാഹരണം:- “ഫെയ്സ് ബുക്കിലെ പോരാട്ടം” എന്ന വാചകം : പോരാട്ടം എന്ന വാക്കിന്‍റെ അര്‍ഥം എന്താണ്? ഇത് സോഷ്യല്‍ നെറ്റ്വര്‍ക്കിലെ പതിവ് കാഴ്ച്ചയാണ്. ഇതിനെയാണോ പോരാട്ടം എന്നൊക്കെ പറഞ്ഞു ബോറാക്കുന്നത്?!!. )കാര്യങ്ങള്‍ ചുരുക്കി വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാതെ “മൂത്രമൊഴിക്കുന്നതും” മറ്റും പറയുന്നത് നിലവാരമുള്ള മാധ്യമങ്ങള്‍ക്ക് പറഞ്ഞതല്ല. ഇങ്ങനെ മനസ്സിലുള്ള അഭിപ്രായങ്ങളെല്ലാം വാരി വലിച്ചു പറയാനുള്ളതാണോ മാധ്യമം? മാധ്യമങ്ങള്‍ ഊഹിക്കരുത്, വെറുതെ ഒരു വിളംബരത്തില്‍ എത്തുകയുമരുത്. വാര്‍ത്ത തെളിവ് സഹിതം എത്തിക്കുക. ശേഷം വായനക്കാര്‍ക്ക് വിടുക. ദൂള്‍ ന്യൂസിന് വിലയിരുത്തലില്‍ പൊതുവേ ഒരു നിലവാരമില്ലായ്മ ഫീല്‍ ചെയ്യാറുണ്ട്. അതൊന്നു മാറ്റിയെടുത്തൂടെ?
December 28th, 2011 at 11:53 pm
കാലഹരണപ്പെട്ടതും സ്ഥാപനവത്കൃതവുമായ സാമൂഹിക സമ്പ്രദായങ്ങളേയും രാഷ്ട്രീയനിലപാടുകളേയും ചിന്താപദ്ധതികളേയും ചോദ്യംചെയ്യുകയും തിരസ്കരിക്കുകയും ചെയ്യുന്ന ബഹുജന മാധ്യമ രൂപങ്ങളെയാണ് ബദൽ മാധ്യമം(Alternative Media) എന്നു വിളിക്കുന്നത്. പരമ്പരാഗതമായി വിശ്വസിച്ചുവരുന്ന പ്രതിലോമപരമായ മൂല്യങ്ങൾ പുനരവലോകന ചെയ്യാനും സമൂഹത്തിൽ പുത്തൻ അവബോധം സൃഷ്ടിക്കാനും ബദൽ മാധ്യമങ്ങൾ ശ്രമിക്കുന്നു. “റാഡിക്കൽ” എന്ന പദവും ബദൽ മധ്യമങ്ങളെ കുറിക്കാൻ ഉപയോഗിക്കാറുണ്ട്. സവിശേഷ ആശയങ്ങൾ പുലർത്തുന്ന വിഭാഗങ്ങളുടെ വീക്ഷണങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾ അവഗണിക്കുകയോ തമസ്കരിക്കുകയോ ചെയ്യുമ്പോഴാണ് ബദൽ മാധ്യമങ്ങൾ ജന്മം കൊള്ളുന്നത്. ജനകീയപ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കാൻ ബദൽ മാധ്യമങ്ങൾ ശ്രമിക്കുന്നു. കമ്പോളത്തിൽ മത്സരിക്കാൻ കഴിയാത്തതും സാമ്പത്തിക പ്രതിസന്ധിയും ഈ മാധ്യമങ്ങളുടെ നിലനിൽപ്പിന് വെല്ലുവിളിയാവാറുണ്ട്.
ഡൂല്‍ ന്യൂസിന് എല്ലാവിധ ആശംസകളും
December 28th, 2011 at 11:59 pm
Hello Dool News Reporter .. THERE IS SOME FALSE INFORMATION IN YOUR NEWS. PLEASE MAKE IT CONFIRM BEFORE YOU PUBLISH.
Sudan dyes are red dyes that are used for colouring solvents, oils, waxes, petrol, and shoe and floor polishes. They have also been discovered in some imported chilli powder from India and most recently finding their way into relishes, chutneys and seasonings containing chilli powder. Sudan dyes are not permitted in food in the UK, EU and Australia and New Zealand due to concerns that the dyes may be carcinogenic in animals. There is limited evidence that exposure to products may be a health risk.
Leeder Consulting has a validated laboratory procedure which can assist importers, local producers, regulators and governments with detection of Sudan I, II, III, and IV. The Sudan dyes are analysed utilising Liquid Chromatography with a diode array detector. Confirmation is performed using Liquid Chromatography / Mass Spectrometry (LC/MS) Methods which provides high selectivity and sensitivity. The LC/MS allows for the detection of these contaminants at parts per billion levels in processed foods. This means that trace levels of Sudan dyes present due to adulterated ingredients can be detected.
THIS MEANS THAT TRACE LEVELS OF SUDAN DYES PRESENT DUE TO ADULTERATED INGREDIENTS CAN BE DETECTED.
December 29th, 2011 at 12:08 am
ഗ്രേറ്റ് ന്യൂസ്… hats off doolnews
December 29th, 2011 at 12:27 am
don’t believe these type of koothara medias, i am not biased, bu one thing, all of the eastern’s products are selling in the gulf countries, importing the food items to these countries are not easy, every consignment should go through strict lab tests, if any banned substances included in these food items they will ban the company immediately. request to the eastern management, please take legal action against the koothara medias and those who spread these blunders through social network, otherwise this worms will destroy our society
December 29th, 2011 at 12:36 am
വിലപിടിച്ച ഒരു അറിവ് തന്നതിന് ഒരുപാട് നന്ദിയുണ്ട്. ഈ വിഷം വാങ്ങുന്നപതിവ് നിര്‍ത്തി.
December 29th, 2011 at 12:47 am
@ മുഹമ്മദ് റാഫി,
പ്രതികരണത്തിന് നന്ദി. ‘ഫെയ്സ്ബുക്കിലെ പോരാട്ടം’ എന്നതുകൊണ്ട് അവരുടെ വൃഥാ പോരാട്ടമാണ് ഉദ്ദേശിച്ചത്. ആ തലവാചകം മോശമായിപ്പോയി, മൂത്രമൊഴിച്ചാല്‍ എന്നതിന് പകരവും വേറെ വാക്ക് കണ്ടെതെണ്ടാതായിരുന്നു. തിരുത്താം. വളരെ നന്ദി.
December 29th, 2011 at 1:37 am
thanks
December 29th, 2011 at 1:52 am
വളരെ നല്ല വാര്‍ത്ത . തുടര്‍ന്നു പ്രതീക്ഷിക്കുന്നു . വാര്‍ത്തകള്‍ക്ക് നന്ദി ,
December 29th, 2011 at 7:17 am
What is going on here? Undersized medias are celebrating a guessed news of ‘Eastern Condiment’ without any solid source either from the govt authority or from the officials. Tiny medias exploit the possibility to build up their class..!!
Wait for the authenticity before spreading & sharing such information..!!
December 29th, 2011 at 9:36 am
പണത്തിനു മീതെ പരുന്തും പറക്കില്ല.മുതലാളി വര്‍ഗ്ഗത്തിന്റെ താല്പര്യം സംരക്ഷിക്കാന്‍ ഇടതും വലതും ഒന്നിച്ചു.കഴിഞ്ഞ ദിവസം ഒരു വാര്‍ത്തകണ്ടു മമ്മൂടിയുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ പട.മമ്മൂട്ടിയെ താരമാക്കിയതും ഈ നേതാക്കളെയൊക്കെ നേതാക്കളക്കിയതും ഇവിടത്തെ സാധാരന്നക്കരായ ജനങ്ങളാണ്.ലക്ഷക്കണക്കിന് ജനങ്ങള്‍ ജീവന്റെ പോരാട്ടത്തില്‍ അണിനിരക്കുമ്പോള്‍ തിരിഞ്ഞു നോക്കാത്ത പലരെയും അതില്‍ കണ്ടു.ഇവര്‍ക്കൊക്കെ ജനങ്ങളെക്കള്‍ വലുത്. താരങ്ങളും ഈസ്റെര്‍ന്ന്‍ പോലുള്ള കമ്പനി മുതലാളി മാരുമാണ്. സത്യം വിജയിക്കട്ടെ.
December 29th, 2011 at 10:39 am
excellent work Harish…. thanks a lot…
December 29th, 2011 at 10:57 am
ഏതൊരു പൌഡറും ഉണ്ടാക്കുന്നത് ഇത്തരം മായങ്ങള്‍ ചേര്‍ത്താണ്. അത് ഈസ്റ്റേണ്‍ മാത്രമല്ല. എല്ലാ പൊടിക്കാരും ഇതു ചെയ്യുന്നു. ഈ വാര്‍ത്ത അറിഞ്ഞ നിങ്ങള്‍ മടിയാല്‍ ഏതെങ്കിലും പൊടിയില്‍ ശരണം തേടുന്നു എങ്കില്‍ ധൈര്യമായി ഈസ്റ്റേണ്‍ പൊടി ഉപയോഗിച്ചു കൊള്ളൂ. നിങ്ങള്‍ ഈസ്റ്റേണ്‍ മാറ്റി മേളം ആക്കും, അല്ലെങ്കില്‍ രസമുഗുളം കാക്കുന്ന ലാലേട്ടനെ വാങ്ങും….
എല്ലാ പൊടിയന്മാരും ഇത്തരം പൊടിക്കയ്കള്‍ ഉപയോഗിക്കുന്നവരാണ്. ഇവരുടെ ഇത്തരം പൊടിക്കൈകള്‍ ഇല്ലാതെ ആര്‍ക്കും ഈ മേഘലയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. കുടുംബശ്രീകള്‍ ഒരുക്കുന്ന പൊടിക്കൂട്ടുകള്‍ ഇത്ര ഭയപ്പെടാനില്ല. പക്ഷെ അത് നമ്മുടെ ഷ്ടൈലിനു ചേരില്ലല്ലോ….
December 29th, 2011 at 10:57 am
One of my friend who is working is Spices board,
cochin office has confirmed that it was a routine checkup and there is nothing to worry about it. All the companies do the same tests before every export consignment and destroy the materials if found not suitable for sales. I dont think Eastern having an international presence will do this foolishness bcoz they will be banned in these countries. Here the officer who had a personal grudge has blown this out of proportions. Since there is no truth behind this all the mainstream medias are silent.
December 29th, 2011 at 11:59 am
ഈ വാർത്ത ആദ്യം വന്നപ്പോൾ വിശ്വസിച്ചില്ലെങ്കിലും Spice Board -ന്റെ കത്ത് കണ്ടപ്പോൾ വിശ്വാസമായി. മായം ചേർന്നിരിക്കുന്നത് Eastern Curry Powder-ൽ മാത്രമല്ല, പത്രധർമ്മത്തിലുമാണെന്നും മനസ്സിലായി. ഒരുപക്ഷെ, ഏറ്റവും കൂടുതൽ ആളോഹരി മാധ്യമങ്ങളുള്ള കേരളത്തിൽ ഇതു സംഭവിക്കുമ്പോൾ പുറത്തുവരുന്ന ചില യഥാർത്ഥ്യങ്ങൾ ഞെട്ടിക്കുന്നതാണ്: പരസ്യദാതാക്കളും മുഖ്യ മാധ്യമങ്ങളും തമ്മിലുള്ള nexus-ഉം വാർത്തകളെ അപ്പാടെ തമസ്കരിക്കാനുള്ള മാധ്യമങ്ങളുടെ കഴിവും, പ്രത്യേകിച്ചും. ഒപ്പം internet-ന്റെയും social network -കളുടെ സാധ്യതയും.
December 29th, 2011 at 12:47 pm
ഇന്ത്യൻ ഭരണ ഘടന അനുസരിച്ച് മായം ചേർക്കുന്നവരെ സിക്ഷിക്കാൻ നിയമമില്ല എന്നാണറിവ്
അതു വില്പന നടത്തുന്നവരെ സിക്ഷിക്കാനെ നിയമമുള്ളൂ
അതിനാൽ ഇതൊക്കെ സഹിക്കൻ മാത്രമാണു നമ്മുടെ അധികാരി വർഗ്ഗം നമ്മോടു നിർദ്ധേഷിക്കുന്നത്
December 29th, 2011 at 1:40 pm
സ്വന്തം മക്കള്‍ ക്യാന്‍സര്‍ വന്നു തന്നെക്കാള്‍ മുന്‍പേ മരിക്കുംപോഴേ പലരും പഠിക്കൂ..
ഇത് കേവലം വാര്തയ്ക്കപ്പുറം ബിസിനസിനപ്പുറം ആരോഗ്യത്തിന്റെ പ്രശ്നമാണ്. അത് തിരിച്ചറിഞ്ഞാല്‍ എല്ലാവര്‍ക്കും നന്ന്.
‘അമൃത’ ചാനലില്‍ ഈ വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്ത മുക്കാന്‍ ചാനലിനു
മേല്‍ വലിയ സമ്മര്‍ദ്ദം ഉണ്ടായെങ്കിലും CEO ഗോപാലകൃഷ്ണന്‍ സാര്‍ വാര്‍ത്ത
നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
എന്നാല്‍ എന്തുകൊണ്ടാണ് ഈ വാര്‍ത്ത മുങ്ങിയത് എന്ന് നികേഷ്കുമാര്‍
അടക്കമുള്ള മാധ്യമ മുതലാളിമാര്‍, ന്യൂസ് എഡിറ്റര്‍മാര്‍ മറുപടി പറയണം.
അതോ തങ്ങള്‍ക്കെതിരെ വരുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത
മാധ്യമതമ്പുരാക്കന്മാര്‍ക്ക് മാത്രം ഇല്ല എന്നാണോ? പത്രവും ചാനലും കാശുമുടക്കി കാണുന്ന ഒരാള്‍ എന്ന നിലയ്ക്ക് ഉപഭോക്താവിന്റെ അവകാശം കൂടിയാണ്. (നികേഷ് സാറിനോട് വ്യക്തിവിരോധം ഉണ്ടായിട്ടാണ് എന്ന് ദയവായി കരുതരുത്,
“വാര്‍ത്തകളെ ഭയക്കാതെ, വാര്‍ത്ത സൃഷ്ടിക്കുന്നവരെ ഭയക്കാതെ… ”
എന്നൊക്കെ പറഞ്ഞു ഫീല്‍ഡില്‍ വന്ന് ‘മൂല്യാധിഷ്ടിതം… തത്വാധിഷ്ടിതം’
പറയുന്ന ചിലരില്‍ ഒരാളാണ് അദ്ദേഹം. ബ്രിട്ടാസോ പി.എം.മനോജോ ഒന്നും അങ്ങനെ
അവകാശപ്പെട്ടു കണ്ടിട്ടില്ല.)
‘ഈസ്റെണ്‍’ എന്ന് പേരെടുത്തു പറഞ്ഞില്ലെങ്കിലും ‘ഒരു സ്വകാര്യ കമ്പനിയില്‍ റെയ്ഡ്’ എന്ന വാര്‍ത്തയെങ്കിലും മിനിമം പ്രതീക്ഷിച്ചു.
കമ്പനിയുടെ മറുപടി വായിച്ചാല്‍ പലതും
പിടികിട്ടും. “കയറ്റുമതി ചെയ്യാനുള്ള ചരകുകള്‍ സ്പൈസസ് ബോര്‍ഡും ആഭ്യന്തര
വിപനിക്കുള്ളത് ഫുഡ് അതോറിറ്റി ഓഫ് ഇന്ത്യയും ആണ് പരിശോധിക്കുന്നത്” എന്ന
പോയന്റ് കഴിഞ്ഞ് പിന്നെയവര്‍ പറയുന്നത്
സ്പൈസസ് ബോര്‍ഡിന്റെ പരിശോധന കഴിഞ്ഞാണ് 25 വര്‍ഷമായി വസ്തുക്കള്‍ പുറത്തു വരുന്നതെന്ന് മാത്രമാണ്. ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്ന വസ്തുക്കള്‍
ഫുഡ് അതോറിറ്റി പരിശോധിക്കുന്നുണ്ടോ, ക്ലിയറന്‍സ് നല്‍കുന്നുണ്ടോ എന്നൊന്നും മിണ്ടിയിട്ടില്ല, സൌകര്യപൂര്‍വ്വം മൌനം പാലിച്ച അവിടെ ഒരു വലിയ story സാധ്യത ഒളിഞ്ഞു കിടക്കുന്നു. സര്‍വ്വ വായനക്കാര്‍ക്കും / പ്രേക്ഷകര്‍ക്കും താല്‍പ്പര്യമുള്ള ഇത്തരം ഭക്ഷണ സംബന്ധിയായ വാര്‍ത്തകള്‍ ഇനിയെങ്കിലും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കണം.
“നേരോടെ നിര്‍ഭയം നിരന്തരം” മലയാളി ‘സത്യം’ കാണുന്ന ചാനലും മുക്കിയവരില്‍
പെടില്ലേ? മറുപടി പ്രതീക്ഷിക്കുന്നു.
December 29th, 2011 at 1:55 pm
തേജസ് പത്രം രണ്ടു കോളം വാര്‍ത്തയ്യാണ്‍ ഇ വിഷയത്തില്‍ നല്‍കിയത് .താങ്കള്‍ എഴുതിയത് തേജസും- മെട്രോ വാര്‍ത്തയും ഒറ്റ കോളം വാര്‍ത്തയെനണ്‍. ഇനിയെങ്കിലും കേരള സമുഹം തിരിച്ച അറിയണം തേജസും -മെട്രോ വാര്‍ത്തയും ഇല്ലെങ്കില്‍ ഇ വാര്‍ത്ത അറിയുമായിരുന്നോ -ഇത്തരം ചര്‍ച്ച നടക്കുമായിരുന്നോ എന്തായാലും മുക്കിവെക്കാതെ വാര്‍ത്ത നേര്‍ക്ക് അറിയിച്ച തേജസ് ,മെട്രോ വാര്‍ത്ത ,ടൂള്‍ ന്യൂസ് തൃമുര്തികല്ല്ക്ക് നൂറു കലക്കന്‍ അഭിവാദ്യങ്ങള്‍
December 29th, 2011 at 3:12 pm
കൊച്ചിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന “നഗരം” എന്ന പത്രമാണിതാദ്യമായി വാർത്തയാക്കിയത് എന്നാണറിയാൻ കഴിഞ്ഞത്… അതിനെക്കുറിച്ച് കെ ജെ സാബു http://www.facebook.com/profile.php?id=100003104004837
വാർത്തകൾ അദ്ദേഹത്തിന്റെ പേജിൽ നൽകിയിരുന്നു. ഭീഷണികളും സമ്മർദ്ദങ്ങളും ഉണ്ടെന്നും…
സത്യം തെളിയിക്കപ്പെടട്ടെ…കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ…
December 29th, 2011 at 4:42 pm
ഈ വാര്‍ത്ത മാത്രമല്ല ഇത് പോലെ ഒരുപാടു വാര്‍ത്തകള്‍ നാം അറിയാതെയും കേള്‍ക്കാതെയും പോയിട്ടുണ്ട്. അല്ലെങ്കില്‍ മുഖ്യധാര മാധ്യമങ്ങള്‍ മുക്കിക്കളഞ്ഞിട്ടുണ്ട് അത് വര്‍ഷങ്ങളുടെ പാരമ്പര്യം പറയുന്ന മാധ്യമങ്ങളായാലും ശരി ഇന്നലെ തുടങ്ങിയതായാലും ശരി .ഒരു യഥാര്‍ത്ഥ മാധ്യമത്തിന്റെ ധര്‍മ്മം വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളില്‍ എത്തിക്കുക എന്നുള്ളതില്‍ നിന്ന് മാറി കോര്‍പ്പറേറ്റ് സാമ്രാജ്യങ്ങളുടെ ലോകത്ത് തങ്ങളുടെ ലക്‌ഷ്യം എങ്ങനെയെങ്ങിലും പരമാവധി പ്രേക്ഷകരെ അല്ലെങ്കില്‍ വായനക്കാരെ ആകര്‍ഷിക്കുക എന്നതില്‍ കവിഞ്ഞ മാധ്യമ ധര്‍മ്മം ഒന്നും ഇന്നത്തെ കാലത്ത് നമ്മുടെ മാധ്യമങ്ങള്‍ക്കില്ല. വാര്‍ത്തകള്‍ അവര്‍ക്ക് ഗുണമുണ്ടാവുന്ന അല്ലെങ്ങില്‍ ദോഷം വരാത്ത രീതിയില്‍ ഇല്ലാത്ത വാര്‍ത്തകള്‍ നല്‍കിയും, ഉള്ള വാര്‍ത്തകള്‍ പെരുപ്പിച്ചു കാണിച്ചും വളച്ചൊടിച്ചും ,അപ്രധാനമായ വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം നല്‍കിയും അവര്‍ അവരുടെ മാധ്യമ ധര്‍മ്മം നിരവഹിച്ചു കൊണ്ടിരിക്കുന്നു.Harish പറഞ്ഞ പോലെ രാഷ്ട്രീയക്കാരുടെ ആഭാസങ്ങളും കോപ്രായങ്ങളും വള്ളി പുള്ളി വിടാതെ പ്രസിദ്ധീകരിക്കുകയും ലൈവ് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു കൊണ്ട് നിരന്തരം അവര്‍ അവരുടെ മാധ്യമ ധര്‍മ്മം നിര്‍വഹിക്കുന്നിനിടക്ക് ഇത് പോലെ ഒരു വാര്‍ത്ത കൊടുക്കാന്‍ എങ്ങനെ കഴിയും?.പ്രത്യേകിച്ചും വമ്പന്‍ തുകയുടെ പരസ്യ ദാതാക്കളും കൂടി ആവുമ്പോള്‍ ! .ഓരോരുത്തരും അവരവരുടെ തല്പര്യതിനനുസരിച്ചു വാര്‍ത്തകള്‍ നല്‍കുകയും ഒന്നും മനസ്സിലാവാതെ ജനങ്ങള്‍ ആശയ ക്കുഴപ്പതിലവുകയും ചെയ്യുമ്പോള്‍ അപൂര്‍വ്വം ചില മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ വെളിച്ചത് കൊണ്ട് വരുന്നത് തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.മേലിലും ഇത്തരം വാര്‍ത്തകളും അതിന്റെ തുടര്‍ച്ചകളും പ്രതീക്ഷിക്കുന്നു.
ദൂള്‍ ന്യൂസ് നും ലേഖകനും എന്റെ അഭിവാദ്യങ്ങള്‍ .
December 29th, 2011 at 4:59 pm
eastern പൌഡര്‍ കയിഞ്ഞാല്‍ പിന്നെ തമര്‍ ഉള്പന്നഗല്‍ മാത്രമേ ഉള്ളൂ എന്നാ വാദം അപാരം തന്നെ ഈസ്റെര്ന്‍ ഒയിവാക്കിയാല്‍ തമര്‍ ഉള്പന്നമാന്‍ ഉഉപയോഗിക്കുക എന്ന ലെഗകനോടെ ആരാണ്‍ പറഞ്ഞത് ….. കുരച്ചുകയിഞ്ഞാല്‍ അവര്‍ ഇതും പറയും പൌഡര്‍ ജിഹാദ് എന്നോ മറ്റോ …… അതിന്‍ കുടപിടിക്ക്കാന്‍ കുറെ മണ്ടന്മാരും … ഈസ്റെര്ന്‍ എന്നത് ഒരു കുത്തക മുതലാളിത ഗ്രൂപ്പ് ആണ്‍ … പിന്നെ എന്ത് കൊണ്ട് മറ്റു പത്രങ്ങളില്‍ വന്നില്ലല എന്ന പറഞ്ഞാല്‍ പനതിന്‍ മീതെ പരുന്തും പറക്കില്ല …
December 29th, 2011 at 5:00 pm
ഇത് ഈസ്റെര്ന്‍ ന്റെ മാത്രം കാര്യമല്ല. എല്ലാ പൊടി കമ്പനികള്‍ക്കും ഈ പ്രശ്നങ്ങള്‍ ഉണ്ട്. എസ്സെന്‍സ് എടുത്തു മാറ്റിയ സ്പിസിസ് ന്റെ വേസ്റ്റ്,കളറിംഗ് agent , conditioner , ഇതെല്ലാം ഇതിന്റെ ഭാഗമാണ്. നമ്മുടെ നിയമം സ്ട്രോങ്ങ് അല്ലാത്തതും, സാധാരണക്കാരന് അതിനെ കുറിച്ച് വിവരമില്ലതതുകൊണ്ടും, കള്ളു കുടിച്ചു ചിന്തിക്കാന്‍ കഴിയാത്ത രീതിയില്‍ നമ്മുടെ കേരള സമൂഹത്തെ മറ്റിയതുകൊണ്ടും, ഇതല്ല ഇതില്ലപ്പുറവും സംഭവിക്കും. മാവേലി സ്റൊരില്‍ നിന്ന് നല്ല മുളക് കിട്ടും. അത് ഒന്ന് വെയിലത്ത് വച്ച് ഉണക്കി പൊടിപ്പിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളു. ആര്‍കു നേരം? സീരിയലുകള്‍ കാണാന്‍ തന്നെ സമയമില്ല. അനുഭവിക്കുക തന്നെ……..
December 29th, 2011 at 6:51 pm
വാർത്തയിൽ ഒരു പുതുമയും ഇല്ല.
അവർ എന്തെല്ലാം ചേർക്കുന്നു എന്ന് അതിൽ തന്നെ എഴുതി വെച്ചിട്ടുണ്ട്. അത് വായിക്കാതെ ഉപയോഗിക്കുന്നതിൽ കമ്പനിക്കാർ എന്ത് തെറ്റ് ചെയ്തു.
ഓർക്കുക :- മായം ചേർത്തവ വിൽക്കുന്നവനെ ശിക്ഷിക്കാനേ ഇന്ത്യയിൽ നിയമം ഉള്ളൂ, അതുണ്ടാക്കുന്നവനെ ശിക്ഷിക്കാൻ നിയമമില്ല്
http://youtu.be/u0Gi6U7WsxI
December 29th, 2011 at 10:02 pm
വര്‍ഷങ്ങളായി വിശ്വാസം നേടിയെടുത്ത ഉല്‍പ്പന്നത്തെയാണ് ഒരു തീവ്രവാദ പാര്‍ട്ടിക്ക് സംഭാവന നല്‍കാത്തതിന്‍റെ പേരില്‍ വളഞ്ഞിട്ട് ആക്രമിക്കുന്നത്.
“മറുനാടന്‍ മലയാളി”, “ഗള്‍ഫുകാരന്‍ മലയാളി”, “പ്രവാസി മലയാളി” ഇങ്ങനെ കുറെ എണ്ണമുണ്ട് മാധ്യമങ്ങള്‍ എന്ന പേരില്‍ആള്‍ക്കാരെ പറ്റിക്കുന്നു. അതൊക്കെ ഷെയര്‍ ചെയ്യാനും വിശ്വസിക്കാനും കുറേ പേരും. ഈ ഡൂക്കിലി മാധ്യമങ്ങള്‍ക്ക് എന്ത് യോഗ്യതയാണുള്ളത് എന്ന് കൂടി ചിന്തിക്കൂ സുഹൃത്തുക്കളേ. അതിപ്പോ വേണേല്‍ എനിക്കും തുടങ്ങാവുന്നതേയുള്ളൂ. ഗള്‍ഫ് രാജ്യങ്ങളില്‍ ഇറക്കുമതി ചെയ്യുന്ന ഭക്ഷണ ഉല്‍പ്പന്നങ്ങളില്‍ ‘ക്വാളിറ്റി ചെക്കിംഗ്’ വളരെ വളരെ കടുകട്ടിയാണ്. അവിടെ വര്‍ഷങ്ങളായി വിശ്വാസം നേടിയെടുത്ത ഉല്‍പ്പന്നത്തെയാണ് ഒരു തീവ്രവാദ പാര്‍ട്ടിക്ക് സംഭാവന നല്‍കാത്തതിന്‍റെ പേരില്‍ വളഞ്ഞിട്ട് ആക്രമിക്കുന്നത്. എല്ലാ മേഖലയിലും ഇത്തരം കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ ഇങ്ങനെ ടെസ്റ്റ് ചെയ്യുകയും പ്രശ്നമുള്ളവ നശിപ്പിക്കുകയോ റീ പ്രോസസ്സിലൂടെ വിപണയോഗ്യമാക്കുകയോ ചെയ്യുക എന്നത് പുതിയ കാര്യമല്ല. അങ്ങനെ ചെയ്ത ടെസ്റ്റിന്‍റെ പേപ്പറും സ്കാന്‍ ചെയ്തിട്ട് ഒന്നുമറിയാത്ത പോലെ ഇത്തരം ഒണക്കമാധ്യമങ്ങള്‍ ആഘോഷിക്കുനത് കണ്ടില്ലേ.. ഏത് അണ്ടനും അടകോടനും വെബ് മീഡിയ തുടങ്ങാം എന്ന അവസ്ഥ മാറ്റി പുതിയ നിയമം കൊണ്ടുവരാന്‍ സമയമായി എന്നര്‍ത്ഥം.
December 30th, 2011 at 1:03 am
I’m also a customer of estern curry powder. Since, this is a very serious allegation, which would dangerously affecting the lief of the consumers, if it is true. Therefore, the company should invite acceptable public figures, including the news stream, to witness the lab test, which should be done by the government agencies as well as public lab in Trivanddrum.
The company has a moral obligation towards its customers, otherwise, we shall not take any chance of risk to continue further consumption (whether it the allegations are true or false.).
Appreciate for the news hoping that it is genuine.
December 30th, 2011 at 4:13 am
“ഓർക്കുക :- മായം ചേർത്തവ വിൽക്കുന്നവനെ ശിക്ഷിക്കാനേ ഇന്ത്യയിൽ നിയമം ഉള്ളൂ, അതുണ്ടാക്കുന്നവനെ ശിക്ഷിക്കാൻ നിയമമില്ല്”
അപ്പോള്‍ മായം ചേര്‍ത്ത സാധനങ്ങള്‍ ഉണ്ടാക്കുന്നവന്‍ അത് ദാനം ചെയ്യുകയാണോ?
December 30th, 2011 at 10:14 am
As a supportive measure to your effort i destroyed 2pkts of eastern chicken masala.i know it wont make any difference to eastern becs i already paid for, but atleast make some difference to my health
December 30th, 2011 at 11:22 am
ഈസ്റ്റേണ്‍ ഇപ്പോള്‍ ഉപയോഗിക്കാതിരുന്നതുകൊണ്ട് തീരുന്നതല്ല പ്രശ്നങ്ങള്‍. എല്ലാ ഫാക്റ്ററി ആഹാരവസ്തുക്കളിലും മായവും വിഷവും ഉണ്ട്. അതുകൊണ്ട് വീട്ടില്‍ തന്നെ കഴിയുന്നത്ര ആഹാരം നിര്‍മ്മിക്കുക. എല്ലാവര്‍ക്കും കഴിഞ്ഞെന്നുവരില്ല. പക്ഷേ ശ്രമിക്കുക. അരി, ഗോതമ്പ്, മുളക് മറ്റും വാങ്ങി കഴുകി പൊടിപ്പിച്ച് എടുക്കുക. ഒരു അടുക്കള തോട്ടം നിര്‍മ്മിക്കുക. വീട്ടിലെ എല്ലാവരും ചേര്‍ന്ന അതൊക്കെ ചെയ്താല്‍ ആളുകള്‍ തമ്മില്‍ സ്നേഹം കൂടും. സിനിമ, ചാനല്‍ മോഡലുകള്‍ നമ്മേ കളിയാക്കിയെന്നിരിക്കും. പക്ഷേ നമുക്ക് നമ്മുടെ ആരോഗ്യം പ്രധാനം.
December 30th, 2011 at 11:24 am
ഒണ്‍ലി തേജസ് ഡെയിലി REPORTED
December 30th, 2011 at 11:27 am
ഞാനും ഈസ്റെര്ന്‍ ന്റെ ഒരു കസ്റ്റമര്‍ ആഇരുനു കുറെ നാളുകള്‍ അയി . പ്രത്യേകിച്ച് ചില്ലി പൌഡര്‍. നല്ല നിറവും എരിവും ഉലാത് കാരണം ഞാന്‍ വര്‍ഷങ്ങള്‍ അയി അതാണ് ഉപയോഗിച്ചിരുന്നത്. ഇതാണ് അപ്പൊ നിറം ഉണ്ടാകാന്‍ കാരണം. ഞാന്‍ ഇനി മുതല്‍ ഈസ്റെര്ന്‍ എന്നല്ല ഒരു കറി പൌഡര്‍ ഉം വാങ്ങില്ല.
December 30th, 2011 at 9:18 pm
മായം ചേർത്ത സാധനങ്ങൾ വിൽക്കുന്നവനെ മാത്രമല്ല ഉണ്ടാക്കുന്നവനെയും ശിക്ഷിക്കാൻ നിയമമുണ്ട്. സാധാരണഗതിയിൽ കടകളിൽ നിന്ന് സാമ്പിൾ എടുക്കുമ്പോൾ കടക്കാരൻ അയാൾ വാങ്ങിയ ബില്ലുകൾ സൂക്ഷിക്കാറില്ല. ആ ബില്ലുകൾ ഉണ്ടെങ്കിൽ ഉത്പാദകനും പ്രതിയാകും. പക്ഷെ പലപ്പോഴും ഫാക്ടറി മുതലാളിക്കു പകരം ജോലിക്കാർ ആരെങ്കിലും നോമിനി ആകുകയായിരിക്കും പതിവ്, അത് അയാളുടെ പിടലിക്കും ഇരിക്കും.
December 31st, 2011 at 12:19 am
ഈസ്റെര്ന്‍ കറി അടുല്റെരറേന്‍ വീഡിയോ ലിങ്ക് below
http://www.tinyurl.com/7o8fq53
December 31st, 2011 at 1:31 am
ഫൈനല്‍ പ്രോടക്ടില്‍ മായം വരുമ്പോള്‍ ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാപനത്തിനെതിരെ തെറി പറയാം. ഇവിടെ കര്‍ഷകന്‍ കീട നാശിനി എന്ന പേരില്‍ കിട്ടുന്ന എന്തൊക്കെ വിഷങ്ങള്‍ ഉപയോഗിക്കുന്നു. ഫുഡ്-സപ്ലെ ചെയിനില്‍ എല്ലാവര്ക്കും വേണം ഉത്തരവാദിത്തം. ഇവിടെ കമ്പനി QA ചെയ്ത് Fail ആയപ്പോള്‍ പ്രോഡക്റ്റ് നശിപ്പിച്ചു. അല്ലാതെ അത് മറച്ച് വച്ച് അവര്‍ വില്‍ക്കാന്‍ ശ്രമിച്ചില്ലല്ലോ. പിന്നെ ഇപ്പൊ കടയില്‍ കിട്ടുന്ന പായ്ക്കറ്റില്‍ മായമുണ്ട് എന്ന് വിശ്വസിക്കുന്ന പക്ഷം ആര്‍ക്കും പോയി ഒരു പാക്കറ്റ് വാങ്ങി ടെസ്റ്റ് നടത്തി റിപ്പോര്‍ട്ട് മായി കോടതിയില്‍ പോകാവുന്നതെയുള്ളൂ…
December 31st, 2011 at 10:59 pm
ഇവിടെ
ഇതെല്ലാം നടക്കും ലോകത്തിലെ ഏറ്റവും മണ്ടനായ മലയാളിയെ ആര്‍ക്കും പറ്റിക്കാം .ഇ വാര്‍ത്ത ഒരാഴ്ച കൊണ്ട് മറക്കും എല്ലാവര്ക്കും പുതുവത്സരാശംസകള്‍
December 31st, 2011 at 11:02 pm
ദൂള്‍ ന്യൂസ് നടത്തുന്ന ഈ ശ്രമം ഒരു നെഗറ്റീവ് പബ്ലിസിറ്റി ക്യാംപെന്‍ ആയി കാണാമോ?
January 1st, 2012 at 11:14 am
മറുപടി ഇതാണ് http://youtu.be/0Ncj3Vgk7FA
January 1st, 2012 at 2:49 pm
വിജയ് കറി മസാലയില്‍ ഇതിലും കൂടിയ തോതില്‍ മായം കണ്ടെത്തുകയും അതിന്റെ ഉടമസ്ഥനെ അറസ്റ്റു ചെയ്യുകയും ഉണ്ടായിട്ടും മിണ്ടാതിരുന്ന മീഡിയകള്‍ ഇക്കാര്യത്തിലും മൌനം ആണോ?
January 1st, 2012 at 6:44 pm
ഈസ്ടെന്‍ കമ്പനി തന്നെ കണ്ടെത്തിയതാണ് സ്പൈസസ് ബോര്‍ഡ് പരിശോദിച്ചു കൊടുത്തത്. പിന്നെ ഈ റിപ്പോര്‍ട്ടില്‍ പറയുന്നതിന് എന്ത് പ്രസക്തി..
ഡൂള്‍ ന്യൂസ് സ്പൈസസ് ബോര്‍ഡില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ പകര്‍പ്പുമായി എത്തി. റിപ്പോര്‍ട്ടില്‍ പറയുന്നത് – “Analysis of the samples drawn from the consignment notified by you has shown the presence of Sudan IV as per enclosed analytical report” എന്നാണ്. അതായത് ഈസ്റ്റേണ്‍ കമ്പനി notify ചെയ്ത കണ്‍സൈന്‍മെന്റിലാണ് മായം കണ്ടെത്തിയത്. റെയ്ഡ് നടത്തി പിടിച്ചെടുത്തതല്ല, അവര്‍ പരിശോധനയ്ക്കയച്ച സാമ്പിളിലാണ് പ്രശ്നമെന്ന്. കണ്സൈന്മെന്റ് (ചരക്ക്) 15 ദിവസത്തിനകം നശിപ്പിക്കാനാണ് കത്തു കൊടുത്തിട്ടുള്ളത്, റെയ്ഡ് നടത്തി ഓണ്‍ ദ് സ്പോട്ട് നശിപ്പിക്കലല്ല നടന്നത്. എന്നാല്‍ നവംബര്‍ 9-നു റെയ്ഡ് നടത്തി പിടിച്ചെടുത്ത സാമ്പിളിലാണ് മാരകവിഷം എന്ന് ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ടില്‍ എഴുതുന്നു.
January 1st, 2012 at 6:45 pm
ഇനി കേരളത്തില്‍ വില്‍ക്കുന്ന ഭക്ഷണത്തില്‍ ഇവര്‍ മായം കലര്‍ത്തുന്നുണ്ടോ എന്നാണ് പേടിയെങ്കില്‍ – ഡൂള്‍ ന്യൂസിനോ നഗരം പത്രത്തിനോ ആര്‍ക്കു വേണമെങ്കിലും – ഈസ്റ്റേണ്‍, മേളം, നിറപറ, തുടങ്ങിയ കറിമസാലകളുടെയും പലചരക്കു കടയില്‍ ലൂസായി കിട്ടുന്ന മുളകുപൊടിയുടെയും സാമ്പിള്‍ എടുത്ത് ഇതേ സ്പൈസസ് ബോര്‍ഡ് ടെസ്റ്റിങ്ങ് ലാബില്‍ പോകാമായിരുന്നു. മണിക്കൂറുകള്‍ക്കകം ഏതിലൊക്കെ സുഡാന്‍ ഡൈ എത്ര അളവില്‍ ഉണ്ടെന്ന് കണ്ടെത്താമായിരുന്നു. പക്ഷേ സ്കൂപ്പ് ജേണലിസം ആ സാവകാശം കാണിക്കുന്നില്ല, കൈയില്‍ കിട്ടിയ ലാബ് റിപ്പോര്‍ട്ട് പോലും നേരെ വായിച്ചു നോക്കുന്നില്ല. പകരം എടുത്തുചാടി വിഭ്രാന്തി പടര്‍ത്തുകയാണ് – മാദ്ധ്യമങ്ങളെ സംബന്ധിച്ചിടത്തോളം പേടി പെട്ടെന്നു വിറ്റുപോകുന്ന ചരക്കാണ്.
January 1st, 2012 at 8:03 pm
വീട്ടിൽ മല്ലിപ്പൊടിയും മഞൾ പൊടിയും മതി, മുളക് പൊടിക്ക് പകരം പച്ചമുളക് ഉപയോഗിക്കുക. സത്തെടുക്കാത്ത മല്ലി, മഞൾ എന്നിവ വാങ്ങി പൊടിക്കുക. പൊടിച്ചു വെക്കുന്നനെക്കാൾ ആവശ്യ സമയത്ത് വറുത്ത് അമ്മിയിൽ അരച്ചാൽ രുചി കൂടും.
സാമ്പാര്‍ പൊടി
മുളക് -100 ഗ്രാം
കായം -1 കഷണം
മഞ്ഞള്‍ -2 കഷണം
മല്ലി -കാല്‍ കിലോ
ഉലുവ -10 ഗ്രാം
ചമ്പാവരി -അര കപ്പ്
അരി മൂപ്പിച്ചു കോരിയശേഷം ചേരുവകള്‍ എല്ലാം കൂടി ഇട്ടു വറുത്തു കോരുക.അതിനുശേഷം എല്ലാം കൂടി നന്നായി പൊടിച്ചെടുക്കുക.
January 1st, 2012 at 11:45 pm
ഈ വാര്‍ത്ത തെറ്റാണെങ്കില്‍ മുകളില്‍ പരാമര്‍ശിച്ച ലോക്കല്‍ പത്രങ്ങള്‍ക് എതിരെ കേസുകൊടുകുകയും അത് ജനങ്ങളെ അറിയിക്കുകയുമാണ് ചെയ്യേണ്ടത് . കൂടുതല്‍
പ്രചാരമുള്ള പത്രങ്ങള്‍ വാര്‍ത്ത മുക്കി എന്ന കാരണത്താല്‍ ലോക്കല്‍ പത്രത്തിലെ വാര്‍ത്ത കള്ളം അന്നെന്നു പറയാന്‍ കഴിയില്ലല്ലോ ഈ വാര്‍ത്ത കഴിയുന്നത്ര പേര്‍ക് അയച്ചുകൊടുക്കുക
January 4th, 2012 at 12:02 pm
സുഹ്ര്തെ,മുഹമ്മദ് റാഫി ടൂള്‍ ന്യൂസ് റിപ്പോര്‍ട്ടും താങ്കളുടെ പ്രതികരണവും വായിച്ചു.ഒന്നാംമത്തെ പ്രതികരണത്തില്‍ താങ്കള്‍ വിഷമിക്കുന്നത് ടൂള്‍ ന്യൂസ് ന്റെ ഭാഷയെ കുറിച്ചാണ് എന്നാല്‍ രണ്ടാമത്തെ പ്രതികരണത്തില്‍ താങ്കള്‍ ഉപയോഗിച്ച ഭാഷ …..ഒരാവര്‍ത്തി കൂടെ വായിച്ചു നോക്കണം .അതോ വായില്‍ തോന്നുന്നത് എന്തും …… ഇനി സുഹ്ര്തെ ചോദിക്കട്ടെ പത്ര ഭാഷ എങ്ങനെയോക്കെയെ ആവാന്‍ പാടുള്ളൂ എന്ന് എന്ധിനിത്ര വാശി.മൂത്രം ഒയിക്കുന്നതിനെ മൂത്രം ഒഇയിക്കുക എന്നല്ലാതെ പാട്ട് പാടുക എന്ന് പത്രകര്ക് പറയാന്‍ പറ്റുമോ?
പിന്നെ തുടരെ തുടരെ വികരതിന്നു അടിമപെട്ട് പ്രതികരണം അയച്ചു കണ്ടപ്പോള്‍ അടിയനു ഒരു സംശയം നിങ്ങളും നമ്മന്റെ പറ്റിയാണോ ……എന്ന്?
January 4th, 2012 at 2:08 pm
മി. ഹരീഷ്, ഇതിനെ നാലാം കിട ജേണലിസം എന്നേ പറയാന്‍ പറ്റൂ.
January 5th, 2012 at 5:16 pm
പുതിയൊരു വീഡിയോ യും കൂടെ വന്നിട്ടുണ്ട് … ആരെങ്ങിലും കണ്ടോ? http://www.youtube.com/watch?v=MhPvtvwfGwc&context=C3b1f25bADOEgsToPDskLkRYiTcPWOOv0uSi3TOgOo
January 5th, 2012 at 7:10 pm
Yes you said it bro..Manu… watch the video Mr.Harish…
Thangalde oru 100 Blog und .athil fulll ezhuthi vitaal ee news sheri aakanam ennilla… Blog inte publicity ku vendi enthum aavam enn vekkaruth,,,, Mr,Krishna kumar paranja pole… മി. ഹരീഷ്, ഇതിനെ നാലാം കിട ജേണലിസം എന്നേ പറയാന്‍ പറ്റൂ.
January 5th, 2012 at 11:30 pm
സ്പൈസസ് ബോര്‍ഡ് ഈസ്റ്റേണ്‍ മുളകുപോടിയില്‍ വിഷം കണ്ടെത്തിയിട് ഒരു മാസം കഴിഞ്ഞാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഭക്ഷണ പരിശോധനാവിഭാഗം ബാക്കി പൊടി പരിശോധിക്കാന്‍ പോകുന്നത്. എങ്ങനുണ്ട് നമ്മുടെ സിസ്റ്റം?
ആ ബാച് പൊടി ആരുടെയൊക്കെ വയറ്റില്‍ ആയിട്ടുണ്ടാകുമോ എന്തോ?
ഇതാ തെളിവ്. http://www.youtube.com/watch?v=L3hNekGI8IY&feature=related
January 8th, 2012 at 7:43 pm
വൈ ദിസ് കൊലവേരി കൊലവേരി ഹരിശ് അണ്ണാ??
http://www.youtube.com/watch?v=lppkgswK2zQ&feature=youtu.be
January 9th, 2012 at 4:13 pm
എന്റെ അനുഭവം പറയട്ടെ
രണ്ടു മാസം മുമ്പ് ഈസ്റ്റേണ്‍ മുളകുപോടി വാങ്ങി ഉപയോഗിച്ചപ്പോള്‍ അസ്വാഭാവികമായ നിറം കണ്ടപ്പോള്‍ അത് കളഞ്ഞു നിറപറ വാങ്ങി അതില്‍ ഈസ്റ്റേണിന്റെ പലമടങ്ങ് നിറമുണ്ടായിരുന്നു. എല്ലാ കറി പൌഡര്‍ കമ്പനികളിലും റൈഡ് നടത്തിയാല്‍ ഞെട്ടിക്കുന്ന പലതും കണ്ടെത്താന്‍ കഴിയും.
ഇതോടൊപ്പം ജനങ്ങളുടെ മനോഭാവത്തിലും മാറ്റം വേണം അതായതു നിറം അധികമുള്ള കറി പൊടി വേണ്ട എന്ന് പൊതുജനം തീരുമാനിച്ചാല്‍ മായം ചേര്‍ക്കല്‍ താനേ നിലക്കും. അത് പോലെ പച്ചക്കറി വാങ്ങുമ്പോള്‍ അല്പം പുഴുക്കുത്തൊക്കെ ഉള്ളത് തെരഞ്ഞെടുക്കുക കാരണം അതില്‍ കീടനാശിനിയുടെ
അളവ് കുറവാണു.
ഉപഭോക്താവിന്റെ ശീലങ്ങള്‍ ഇതു വിപണിയെയും മാറ്റിമറിക്കും