ക്ലി­യോ­പാ­ട്ര­യു­ടെ ഫാ­ഷന്‍ മന്ത്ര
Life Style
ക്ലി­യോ­പാ­ട്ര­യു­ടെ ഫാ­ഷന്‍ മന്ത്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd April 2010, 10:27 pm

­രു വലി­യ രാ­ഷ്ട്ര­ത്തി­ന്റെ ച­രി­ത്ര­ത്തെ സ്വ­ന്തം സൗ­ന്ദ­ര്യം കൊ­ണ്ട് സ്വാ­ധീ­നി­ച്ച വ്യ­ക്തി­യാ­ണ് ക്ലി­യോ­പാട്ര. സ­ന്ദര്‍­ഭ­ത്തി­ന് അ­നു­സ­രി­ച്ച് വ­സ്­ത്ര­ങ്ങള്‍ ധ­രി­ക്കു­വാ­നു­ള്ള അ­വ­രു­ടെ ക­ഴി­വ് പ്ര­ശ­സ്­ത­മാണ്. ഏ­ത് സ­ന്ദര്‍­ഭ­ത്തില്‍ ഏ­തു ത­രം വ­സ്­ത്രം ധ­രി­ക്ക­ണ­മെ­ന്ന് അ­വര്‍­ക്ക് നല്ല നി­ശ്ച­യ­മു­ണ്ടാ­യി­രുന്നു.

ഗ്രീ­ക്കു­കാ­രി­യാ­യി­രു­ന്നെ­ങ്കിലും ഈ­ജി­പ്­ഷ്യന്‍ വ­സ്­ത്ര­ങ്ങ­ളോ­ടാ­യി­രു­ന്നു ക്ലി­യോ­പാ­ട്ര­ക്ക് പ്രിയം. മു­ത്തു­കളും ചി­ത്ര­വേ­ല­കളും കൊ­ണ്ട് അ­ല­ങ്ക­രി­ച്ച നീ­ല വ­സ്­ത്ര­ങ്ങ­ളോ­ട് എന്നും അ­വര്‍­ക്കൊ­രു ആ­കര്‍­ഷ­ണ­മു­ണ്ടാ­യി­രു­ന്നു. പൊ­തു­വേ­ദി­യി­ല­ല്ലെ­ങ്കി­ല്‍ മൃ­ദുവാ­യ ലി­നന്റെയോ സില്‍­ക്കിന്റെയോ ഗ്രീ­ക്ക് ശൈ­ലി­യി­ലു­ള്ള വ­സ്­ത്ര­ങ്ങള്‍ ധ­രി­ക്കാന്‍ അ­വര്‍ പ്ര­ത്യേ­കം ശ്ര­ദ്ധി­ച്ചി­രു­ന്നു. അ­ണി­ഞ്ഞി­രു­ന്ന ച­മ­യ­ങ്ങ­ളാ­ണ് അ­ത്ര ക­ണ്ട് സു­ന്ദ­രി­യല്ലാ­തി­രു­ന്ന പാ­ട്ര­യെ ലോ­ക­ത്തി­ലെ എ­ണ്ണം പ­റ­ഞ്ഞ സു­ന്ദ­രി­ക­ളു­ടെ ഗ­ണ­ത്തില്‍­പ്പെ­ടു­ത്തിയ­ത് എ­ന്നാ­ണ് ച­രിത്രം പ­റ­യു­ന്ന­ത്. ഈ­ജി­പ്­ത്­കാ­രെ പോ­ലെ വൃ­ത്തിയും വെ­ടിപ്പും കാ­ത്തു­സൂ­ക്ഷി­ക്കു­ന്ന­തില്‍ ക്ലി­യോ­പാ­ട്ര ഏ­റെ ശ്ര­ദ്ധി­ച്ചി­രു­ന്നു.

കു­ളി­ക്ക് ശേഷം, ക്ലി­യോ­പാ­ട്ര­യു­ടെ ശ­രീ­ര­ത്തി­ല്‍ പ­രി­ചാ­രി­ക­മാര്‍ സു­ഗ­ന്ധ­ത്തൈ­ല­കള്‍ പൂ­ശു­മാ­യി­രു­ന്നു. സൗ­ന്ദര്യം വര്‍­ധി­പ്പി­ക്കാന്‍ ക­ഴു­ത­പ്പാ­ലില്‍ കു­ളി­ക്കു­ന്ന രീ­തിയും ന­മ്മു­ടെ രാ­ജ­കു­മാ­രി­ക്ക് ഉ­ണ്ടാ­യി­രു­ന്ന­ത്രെ. ഇ­ന്ന­ത്തെ­പ്പൊ­ലെ അ­ക്കാല­ത്ത് ബ്യൂ­ട്ടി­പാര്‍­ല­റു­കള്‍ അ­ത്ര സ­ജീ­വ­മാ­യി­രു­ന്നി­ല്ലെ­ങ്കിലും ക്ലി­യോ­പാ­ട്ര­യു­ടെ ച­മ­യ­ക്കൂ­ട്ടു­കള്‍ ഇന്ന­ത്തെ പാര്‍­ല­റുക­ളെ ക­ട­ത്തി­വെ­ട്ടു­ന്ന­താ­യി­രു­ന്നു. ചു­ണ്ടു­ക­ളി­ലും, പു­രി­ക­ങ്ങ­ളിലും കണ്‍­പീ­ലി­ക­ളിലും ക­വി­ളു­ക­ളിലും അ­വര്‍ ചാ­യം പു­ര­ട്ടു­മാ­യി­രു­ന്നു. ഇ­ല­ക­ളു­ടെ ചാറും പ്ര­കൃ­തി­ദ­ത്തമായ ലോ­ഹ അ­യി­രു­ക­ളു­മാ­ണ് അ­വര്‍ ഇ­തി­നാ­യി ഉ­പ­യോ­ഗി­ച്ചി­രു­ന്നത്. ഇ­ന്നു­ള്ള ഹെര്‍­ബല്‍ ബ്യൂ­ട്ടി­പാര്‍­ല­റു­ക­ളു­ടെ തുട­ക്കം ക്ലി­യോ­പാ­ട്ര­യില്‍ നി­ന്നാ­ണെ­ന്ന് പ­റ­യാം. ക­ടു­ത്ത മേ­ക്ക­പ്പി­നൊ­പ്പം ത­ന്നെ ക­ന­ത്ത വി­ഗ്ഗും ഇ­വര്‍ അ­ണിഞ്ഞു. നേര്‍­ത്ത തു­ക­ലില്‍ ഉ­ണ്ടാക്കി­യ ഇ­വ­രു­ടെ ചെ­രി­പ്പു­കളും പ്ര­ശ­സ്­തി­യു­ടെ കൊ­ടു­മു­ടി ക­യറി. ന­മ്മു­ടെ നാ­ട്ടി­ലെ പെണ്‍­കു­ട്ടിക­ളെ പോ­ലെ കൈ­വി­ര­ലിലും കൈ­പ്പ­ത്തി­യിലും മൈ­ലാ­ഞ്ചി അ­ണി­യാ­നും ക്ലി­യോ­പാ­ട്ര ശ്ര­ദ്ധി­ക്കു­മാ­യി­രു­ന്നു.